biography എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
biography എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 മാർച്ച് 5, ചൊവ്വാഴ്ച

മണി രത്നവുമായി അല്പനേരം.....

 പ്രശസ്ത സംവിധായകനായ മണി രത്നത്തെയും അദ്ദേഹത്തിന്റെ സിനിമകളെയും കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കുന്ന ഒരു പുസ്തകമാണ്  'കോണ്‍വേര്‍സേഷന്‍സ്  വിത്ത്‌  മണിരത്നം'.(Conversations with Mani Ratnam
പ്രശസ്ത  ചലച്ചിത്ര നിരൂപകന്‍, ഭരദ്വാജ്  രംഗന്‍ (Baradwaj Rangan)നടത്തുന്ന  അഭിമുഖ സംഭാഷണങ്ങളുടെ  ഒരു സമാഹാരമാണ്  ഇത് . മണിരത്നത്തിന്റെ  എല്ലാ  സിനിമകളും കണ്ടിരിക്കണമെന്നോ  ,ചലച്ചിത്ര നിരൂപണ ശൈലി  നന്നായി  അറിഞ്ഞിരിക്കണമെന്നോ ഉള്ള  ഒരു  ഒരു യോഗ്യതയും ഈ പുസ്തകം ആസ്വദിക്കാന്‍ വായനക്കാരന് ആവശ്യമില്ല .  മണി രത്നത്തിന്റെ ഓരോ സിനിമയുടെയും ഒരു സംക്ഷിപ്ത രൂപത്തോടെ ആരംഭിക്കുന്ന ഓരോ അദ്ധ്യായവും  അതിലെ തിരക്കഥയെക്കുറിച്ചും  പാത്ര സൃഷ്ടിയെക്കുറിച്ചും, പാട്ടുകളെകുറിച്ചും  മറ്റും മറ്റും വളരെ സൂക്ഷമായ തലത്തിലേക്ക്  ആഴ്‌നിറങ്ങുന്നു . സിനിമയെകുറിച്ച് നല്ല പരിക്ഞ്ഞാന മുള്ള  ഗ്രന്ഥകാരന്‍ , വളരെ പ്രസക്തമായ ചോദ്യങ്ങള്‍ ചോദിക്കുന്നു എന്ന് മാത്രമല്ല , മണിരത്നത്തില്‍ നിന്ന് വളരെ ലോജിക്കലും സമ്പൂര്‍ണവും ആയ  ഉത്തരങ്ങള്‍ പുറത്ത് കൊണ്ട് വരുകയും ചെയ്യുന്നു . ആരുടേയും ഈഗോയില്‍ കുടുങ്ങാതെ, ചോദിക്കേണ്ടുന്ന ചോദ്യങ്ങള്‍ ധൈര്യമായി ചോദിച്ചും , ഉത്തരങ്ങള്‍ തൃപ്തികരങ്ങളല്ലെങ്കില്‍  അവ വീണ്ടും ഉന്നയിച്ചും  മുന്നോട്ടു പോകുന്ന  സംവാദങ്ങള്‍ ഒരേ സമയം ഗൌരവതരവും രസകരവും ആണ് .  അഥിതിയെ ഭയ-ഭക്തി-ബഹുമാനങ്ങളോട്  സമീപിച്ച് , പറയുന്നതെന്തും തൊണ്ട തൊടാതെ വിഴുങ്ങി , ശരിവയ്ക്കുന്ന , പതിവ്  അഭിമുഖ സംഭാഷണ ങ്ങളില്‍ നിന്ന്  ഇതിനെ വ്യത്യസ്തമാക്കുന്നതും  ഇതാണ് .


2012 ഒക്‌ടോബർ 4, വ്യാഴാഴ്‌ച

ഒരു ചെറു പുഞ്ചിരി

സ്റ്റീവ് ജോബ്സ്  നമ്മെ വിട്ടു പിരിഞ്ഞിട്ടു ഒരു വര്‍ഷം തികയുന്നു.അദ്ദേഹത്തിന്റെ അഭാവത്തിലും  ആപ്പിള്‍ വളര്‍ച്ചയുടെ  പാരമ്യത്തില്‍
എത്തി  നില്‍ക്കുന്നു.ലോക
ത്തിലെ ആദ്യത്തെ ട്രില്ല്യണ്‍ ഡോളര്‍ (Trillion Dollar)കംപനി എന്ന ഖ്യാതി  ആപ്പിള്‍ സ്വന്തമാക്കി യെക്കും എന്ന് ഒട്ടേറെ സാമ്പത്തിക നിരീക്ഷകര്‍ കരുതുന്നു . ഐ പാഡ് 2 (Ipad)ഉം പുതിയ മാക് ലാപ് ടോപ്കളും(Mac Laptops) , ഐ ഫോണ്‍ 5(I Phone 5) ഉം ഉള്‍പ്പെടെ പ്രധാനമായും  മൂന്ന്  പ്രോഡക്റ്റ് കളും .  ഐ ബുക്സ് (iBooks), മാക് ഒ എസ് 10 (Mac OS10) , ഐ  ഒ എസ്സ് 6 (i OS 6) എന്നീ സോഫ്റ്റ്‌വെയര്‍ കളും  ആയിരുന്നു  സ്റ്റീവ് -ന്റെ മരണത്തിനു ശേഷം , ആപ്പിള്‍ പുറത്തിറക്കിയത്  . ഇവയെല്ലാം ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ ഇരു  കയ്യും നീട്ടി സ്വീകരിച്ചു . അതിന്റെ ഫലമായി ആപ്പിള്‍ ലോകത്തിലെ ഏറ്റവും വലിയ കംപനി ആയി മാറി .അമേരിക്കന്‍ ഇക്കണോമിയുടെ 2012 നാലാം ക്വാട്ടറിലെ(Quarter)  വളര്‍ച്ചയുടെ ഒരു പ്രധാന ഘടകമായി നിരീക്ഷകര്‍ വിലയിരുത്തുന്നത് ഐ ഫോണ്‍ 5 ന്റെ വില്പന ആണെന്ന് പറയുമ്പോള്‍ അമേരിക്കന്‍ സംപദ്ഘടനയില്‍  ആപ്പിളിന്റെ പ്രാധാന്യം നമുക്ക് ഊഹിക്കാന്‍ സാധിക്കും . ഇതെല്ലം സ്റ്റീവ് -ന്റെ മേല്‍നോട്ടത്തില്‍ വികസിച്ച പ്രൊജക്റ്റ്‌ കളാണ് എന്നാണ് പൊതുവേ സംസാരം.സ്റ്റീവ് ഉണ്ടായിരുന്നെകില്‍ എന്തെല്ലാം അത്ഭുതങ്ങള്‍ സംഭാവിക്കുമായിരുന്നെണോ , ഈ സമയത്തിനുള്ളില്‍ മറ്റു മാസ്മരിക പ്രോഡക്റ്റ് കളില്‍ വിപണിയില്‍ എത്ത്തിക്കുമായിരുന്നെന്നോ തീര്‍ത്തു പറയാന്‍ ആര്‍ക്കും കഴിയില്ല . മാത്രവും അല്ല  ബിസിനസ്‌ വിജയങ്ങളുടെ പൂര്‍ണമായ ക്രെഡിറ്റ് ഒരു വ്യക്തി ക്ക് മാത്രം ആരോപിക്കുന്നതില്‍ വലിയ യുക്തിയോന്നുമില്ല .വംപന്‍  കംപനികള്‍ നിലം പതിക്കുന്നതും  പുതിയവ ആ ഇരിപ്പിടങ്ങള്‍ കയ്യടക്കുന്നതും പ്രകൃതി നിയമങ്ങള്‍ മാത്രമാണ് . ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന ആപ്പിള്‍ പ്രതാപം ഒരിക്കല്‍ തകരും എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് . ഒരു കംപനി യുടെ ബിസിനസ്‌ വിജയത്തിനും പരാജയത്തിനും അപ്പുറത്താണ് സ്റ്റീവ് എന്ന വ്യക്തിയുടെ സ്വാധീനം. ലോകത്തിലെ ഏറ്റവും പണമുള്ള ഒരു കംപനി ആയി ത്തീരുക എന്നത് ഒരിക്കലും ആപ്പിളിന്റെ  ലക്ഷ്യമായിരുന്നില്ല എന്ന് സ്റ്റീവ് തന്നെ വിശദീകരിച്ചിട്ടുണ്ട് . "ജനങ്ങള്‍ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന പ്രോഡക്റ്റ് കളാണ് ആപ്പിളിന്റെ ലക്‌ഷ്യം. പണവും പ്രശസ്തിയും ഒക്കെ അതിന്റെ ബൈ പ്രോഡക്റ്റ് കളാണ് " മൈക്രോസോഫ്ട്‌ നെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി  കംപനി ആയ അവസരത്തില്‍ സ്റ്റീവ് പറഞ്ഞു .

2012 സെപ്റ്റംബർ 15, ശനിയാഴ്‌ച

എം ഫ് ഹുസൈന്‍ ചിന്തിക്കുന്നു, ഉറക്കെ.........

ഒട്ടേറെ വിവാദങ്ങളില്‍ കൂടി സഞ്ചരിച്ച വ്യക്തിയാണ്  എം ഫ്  ഹുസൈന്‍ . വ്യക്തിപരമായി അദ്ദേഹത്തിന്റെ സൃഷ്ടി കളോട്  ആരാധന ഒന്നും ഇല്ലെങ്കിലും , കോളേജ്  മാഗസിന് ഒരു 'പഞ്ച്' കിട്ടാന്‍ അദ്ദേഹത്തിന്റെ അഭിമുഖം കൂടിയേ തീരു എന്ന് എഡിറ്റര്‍ -നു നിര്‍ദ്ദേശം കിട്ടിയപ്പോള്‍ , പിന്നെ മറ്റു പോംവഴികള്‍ ഒന്നും മുന്നില്‍ കണ്ടില്ല . തിരുവനന്തപുരത്ത്  ഒരു സര്‍ക്കാര്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ വന്നപ്പോള്‍ എഡിറ്റോറിയല്‍ ബോര്‍ഡിലെ രണ്ടംഗങ്ങള്‍ അദ്ദേഹത്തെ കാണാന്‍ പോയി .ഉന്നതങ്ങളിലെ പിടി അവരെ അദ്ദേഹത്തിന്റെ അടുത്ത് എത്തിച്ചെങ്കിലും അദ്ദേഹം സംസാരിക്കാന്‍ കൂട്ടാക്കിയില്ല .എന്നാല്‍ അദ്ദേഹം മാധ്യമ പ്രവര്‍ത്തകര്‍ക്കായി നല്‍കിയ ഒരു പൊതു അഭിമുഖത്തിന്റെ ശബ്ദരേഖ അവര്‍ക്ക് ലഭിച്ചു .തികച്ചും അവ്യക്തമായ ആ ശബ്ദ വീചികളില്‍ നിന്ന്‍ ......[ഇതിനു സമാനമായ വാര്‍ത്താ ശകലങ്ങളും അഭിമുഖങ്ങളും ആ സമയത്തെ പത്രങ്ങളിലും വാരികകളിലും കാണാം .എന്നാന്‍ ഇത്തരം ഒരു അവതരണ ആശയത്തിനും  ഭാഷയ്ക്കും  ഞാന്‍ ആരോടും കടപ്പെട്ടില്ലില്ല.]

2012 ഏപ്രിൽ 26, വ്യാഴാഴ്‌ച

Autobiography of a Yogi

ലോകത്തില്‍ ഇന്നു വരെ പുറത്തിറങ്ങിയിട്ടുള്ള ഏറ്റവും മികച്ച,തീര്‍ച്ചയായും വായിച്ചിരിക്കേണ്ടുന്ന, നൂറു സ്പിരിച്വല്‍ (Spiritual) ഗ്രന്ഥങ്ങളില്‍ ഒന്ന്, 18 ഇതര ഭാഷകളിലേക്ക് തര്‍ജ്ജിമ ചെയ്യപ്പെട്ട റിലീജിയസ്  ക്‌ ളാസിക്ക് (Religious Classic),പുറത്തിറങ്ങി അമ്പതു വര്‍ഷത്തില്‍ അധികമായിട്ടും ഇന്നും പ്രസക്തി നഷ്ടപ്പെട്ടില്ലാത്ത മനോഹരമായ സൃഷ്ടി! . പരമഹന്സ യോഗനന്ദ യുടെ  "ഓട്ടോ ബയോഗ്രഫി ഓഫ്  എ യോഗി" (Autobiography of a Yogi)എന്ന പുസ്തകമാണ്  മുകളില്‍ പറഞ്ഞ അസംഖ്യം  വിശേഷണങ്ങളിലൂടെ നമ്മുടെ ക്യൂരിയോസിറ്റിയെ തൊട്ടുണര്‍ത്തുന്നത് .ഒരു യോഗിയുടെ ജീവിത കഥയെ  ഇത്രമാത്രം ജനപ്രീയമാക്കിയത്  എന്തായിരിക്കും  എന്ന ചോദ്യമാണ്  വയനയക്ക്‌  മുന്‍പ് നമ്മെ അമ്പരപ്പിക്കുന്നത്  എങ്കില്‍  'ജീവിത കഥ' മാത്രം അല്ല അതിലൂടെ പറയപ്പെടുന്ന യഥാര്‍ഥ സത്യാന്വേക്ഷണ മാര്‍ഗമാണ്  അതിനെ മനോഹരമാക്കുന്നത് എന്ന് വായനയ്ക്ക്  ശേഷം നമുക്ക് മനസിലാകും .പൌരസ്ത്യ ദര്‍ശനങ്ങളെ ,പാശ്താത്യ സമൂഹത്തിനു മുന്‍പില്‍ അവതരിപ്പിക്കുമ്പോള്‍ എടുക്കേണ്ടുന്ന എല്ലാ മുന്‍കരുതലുകളും യോഗനന്ദ എടുക്കുന്നുണ്ട് .വര്‍ഷങ്ങളായി അമേരിക്കയില്‍ ജീവിച്ചു,അവരുടെ കാഴ്ചപ്പാടുകളും ജീവിത ശൈലികളും ഒക്കെ നന്നായി അടുത്തറിഞ്ഞ ശേഷം എഴുതപ്പെട്ട ഗ്രന്ഥമായതിനാല്‍ ,ഭാരതീയദര്‍ശനങ്ങളുടെ  അന്തസത്തയെ ഒന്നും അടിയറ വയ്കാതെതന്നെ, അവശ്യമായ ഉദാഹരണങ്ങളിലൂടെയും മിതമായ ഭാഷയിലൂടെയും, വായനക്കാരനെ മുഷിപ്പിക്കാതെ , കാര്യമാത്ര പ്രസക്തമായി തന്നെ  അവതരിപ്പിച്ചിട്ടുണ്ട് .ഒന്നാലോചിച്ചാല്‍ , പാശ്തത്യര്‍  മാത്രം അല്ല നാമും തീര്‍ച്ചയായും വായിച്ചിരിക്കെണ്ടുന്ന ഒരു പുസ്തകം തന്നെയാണിത് .

2012 ഏപ്രിൽ 14, ശനിയാഴ്‌ച

The Real Leadership Lessons of Steve Jobs

കഴിഞ്ഞ ആറു മാസക്കാലം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വ്യക്തിത്വമാണ്  സ്റ്റീവ് ജോബ്സ്-ന്റേത്. ആപ്പിളിനുണ്ടായ അഭൂതപൂര്‍വമായവളര്‍ച്ചയും സ്റ്റീവ് ജോബ്സ് -ന്റെ മരണവും അദ്ദേഹത്തിന്റെ ബയോഗ്രഫിയുടെ പ്രസിദ്ധീകരണവും  ഒക്കെ ഈ ചര്‍ച്ച ചെയ്യപ്പെടലിന്റെ വ്യതസ്ത കാരണങ്ങളാണ് . അദ്ദേഹത്തിന്റെ നേതൃപാടവത്തെ മുന്‍നിര്‍ത്തിയുള്ള ഈ വിശകലങ്ങള്‍ ആയിരുന്നു ഇതില്‍  ഏറ്റവം മുന്നില്‍ നിന്നത്. ഈ രംഗത്തെ അതികായര്‍ എഴുതി തയ്യാറാക്കിയവ ആണെങ്കിലും നിര്‍ഭാഗ്യം എന്ന് പറയട്ടെ, ഇതില്‍ പലതും തരം താണതും വായനക്കാരെ തെറ്റിധരിപ്പിക്കുന്നതും ആയിരുന്നു . ഉദാഹരണമായി ,  "സഹപ്രവര്‍ത്തകരോടുള്ള ക്രൂരമായ പെരുമാറ്റമാണ് "  സ്റ്റീവ്  വില്‍  നിന്ന്  നാം സംശീകരിക്കെണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട മാനേജ്മെന്റ്റ്  പാഠം എന്നും   അദ്ദേഹത്തെ പോലെ ആകാന്‍ ആഗ്രഹിക്കുന്ന എല്ലാവരും  അത് പ്രാവര്‍ത്തികം ആക്കണമെന്നും മറ്റും പോലും ചില നിരീക്ഷകര്‍ പുലമ്പി .

2012 ഫെബ്രുവരി 4, ശനിയാഴ്‌ച

ഗാന്ധിജി എന്ന സാധാരണക്കാരന്‍



ഇന്ത്യന്‍ സ്വാതന്ത്രത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിച്ച വേളയില്‍ ഗാന്ധിജിയുടെ പ്രസക്തിയെ കുറിച്ച് R.I.T യുടെ കോളേജ് മാഗസിന്‍ പ്രസിദ്ധീകരിച്ച ലേഖനം ചുവടെ :









 RIT College magazine 1998 part2

2012 ഫെബ്രുവരി 2, വ്യാഴാഴ്‌ച

സ്റ്റീവ് ജോബ്സ്

ജീവ ചരിത്രങ്ങളെ  പൊതുവില്‍ മൂന്നായി തരം തിരിക്കാം .
  1. സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു വ്യക്തിയുടെ നല്ല ഗുണങ്ങളെയോ നേട്ടങ്ങളെയോ എടുത്തുകാട്ടാന്‍ ആരാധകരില്‍ ഒരാള്‍ തയ്യാറാക്കുന്നവ.
  2.  മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഒരാളുടെ ക്രൂരതകള്‍ എണ്ണിയെണ്ണി പറയുന്നവ.
  3. നല്ലവരെന്നു നാം കരുതിയിരുന്നവരുടെ ചീത്ത വശങ്ങളും ,നീചരെന്നു നാം കരുതിയിരുന്നവരുടെ നല്ല വശങ്ങളിലേക്ക്  വെളിച്ചം വീശുന്നവ.
മുകളില്‍ പറഞ്ഞ ഏതു ഗണത്തില്‍ പെട്ടതായാലും , അവയെല്ലാം ഏതെങ്കിലും ഒരു പക്ഷം പിടിച്ചു , ജീവചരിത്ര കാരന്റെ ചിന്തയുടെ ശക്തമായ സ്വാധീനം കൊണ്ട് നമ്മെ വീര്‍പ്പുമുട്ടിക്കുന്നവ ആയിരിക്കും . പത്ത് പേജിനപ്പുറം വായിക്കാന്‍ നാം ബുദ്ധിമുട്ടുന്ന ഇത്തരം ജീവ ചരിത്ര ഗ്രന്ഥങ്ങളില്‍ നിന്ന് തുലോം വ്യത്യസ്തമാണ്  വാള്‍ട്ടര്‍ ഐസക്സണ്‍ -ന്റെ(Walter Isaacson) "സ്റ്റീവ് ജോബ്സ് "(Steve Jobs by Walter Isaacson)

    വിവരങ്ങളുടെ ആധികാരികത ഏതൊരു ജീവ ചരിത്രത്തിന്റെയും അടിസ്ഥാന ശിലയാണ് .വ്യക്തി ബന്ധങ്ങളുടെ ഒരു വൈകാരികതലം ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ സത്യവും അസത്യവും അര്‍ദ്ധസത്യങ്ങളും നിറഞ്ഞതായിരിക്കും ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ . അതായത്  വ്യക്തിയുടെ മരണത്തിനു ശേഷമാണ്  വിവരങ്ങള്‍ ശേഖരിക്കുന്നതെങ്കില്‍ ,മരിച്ചയാളിനെ അധിക്ഷേപിക്കേണ്ട എന്ന് കരുതിയും ,ജീവിച്ചിരിക്കുമ്പോള്‍ ആണെകില്‍ അപ്രീതി ഭയന്നും സത്യം മറച്ചു പിടിക്കപ്പെടാം.സ്റ്റീവ് -ന്റെ മരണ ശേഷമാണ് ഈ പുസ്തകം പുറത്തിറങ്ങിയതെങ്കിലും അതിനു വളരെ മുന്‍പ് തന്നെ ഒട്ട് മിക്ക ജോലികളും കഴിഞ്ഞിരുന്നതിന്നാല്‍  ആദ്യം പറഞ്ഞ രീതിയിലുള്ള അപാകത ഇതിനുണ്ടാകാന്‍ സാധ്യതയില്ല .അതുപോലെ ഇതില്‍ വിവരങ്ങള്‍ നല്‍കിയിരിക്കുന്ന വ്യക്തികള്‍ എല്ലാം അതതു മേഖലയിലെ പ്രമുഖരും സ്വന്തം നിലനില്പ്പുള്ളവരും ആയതിനാല്‍ അപ്രീതി ഭയന്നുള്ള വ്യതിയാനും ഉണ്ടാകാന്‍ ഇടയില്ല . ഇതിനെല്ലാം പുറമേ , ഇത്തരം വാസ്തവ വ്യതിയാ നങ്ങള്‍ കഴിയുന്നത്ര കുറയ്ക്കുവാന്‍ വേണ്ടി , സ്റ്റീവ് -ന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും ബന്ധപ്പെട്ട ഒട്ടനവധി പേരില്‍ നിന്ന്  വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട് .

ആല്‍ബെര്‍ട്ട് ഐന്‍സ്റീന്‍ -ന്റെയും ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്റെയും ജീവച്ചരിതങ്ങളിലൂടെ ജന ശ്രദ്ധ പിടിച്ചു പറ്റിയ പ്രമുഖ മാധ്യമ പ്രവര്‍ ത്തകന്നാണ്  ഐസക്സണ്‍ . CNN , Time  തുടങ്ങിയവയുടെ തലപ്പത്ത് ദീര്‍ഘ കാലം പ്രവര്‍ത്തിച്ച അദ്ദേഹം , സ്റ്റീവ് -നോടുള്ള ആരാധന കൊണ്ട് എഴുതി തുടങ്ങിയ ഒന്നല്ല ഈ പുസ്തകം.മറിച്ച് സ്റ്റീവ് -ന്റെ അഭ്യര്‍ഥന മാനിച്ചാണ് അദ്ദേഹം ഈ വിഷയത്തിലേക്ക്  കടന്നു വരുന്നത് .എല്ലാ കാര്യങ്ങളും അതീവ രഹസ്യമായി ചെയ്യുന്നതില്‍ കുപ്രസിദ്ധിയുള്ള, കൌശലക്കാരനും തന്നിഷ്ടകാരനും ആയ സ്റ്റീവ് -ന്റെ ഈ നീക്കത്തെ അല്പം സംശയത്തോടെ തന്നെയാണ് അദ്ദേഹം സമീപിച്ചതും .സ്റ്റീവ്-ന്റെ സ്വാധീന ശക്തിയുടെ കരാള ഹസ്തങ്ങള്‍ തന്നെ ഒരു കൂലി എഴുത്ത് കാരനായി തരം താഴ്തുമോ എന്ന്  ഐസക്സണ്‍ സംശയിച്ചിരിക്കണം.അതുകൊണ്ടാണ്  2004 -ല്‍ ആവശ്യപ്പെട്ടിട്ടും 2009 -വരെ അദ്ദേഹം തീരുമാനം പറയാതെ ഒഴിഞ്ഞു നിന്നത് .എന്നാല്‍ താന്‍ പറയുന്നത് മാത്രം കേട്ട് പുസ്തകം എഴുതരുതെന്നും, മറ്റുള്ളവര്‍ പറയുന്ന നല്ലതും ചീത്തയും ആയ കാര്യങ്ങളെയും ഉള്‍പെടുത്തി വേണം ഇത് തയ്യാറാക്കാവൂ എന്ന സ്റ്റീവ്-ന്റെ നിര്‍ദേശം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. " It's your book ,  I won't even read it "-സ്റ്റീവ് ഉറപ്പ്‌ നല്‍കി .അതുപോലെ തന്നെ സ്റ്റീവ്-ന്റെ ഭാര്യയായ ലോറീന്‍ -ന്റെ വാക്കുകളും തന്റേതായ ശൈലിയില്‍ രചന നടത്താം എന്ന ഐസക്സണ്‍ -ന്റെ ആത്മവിശ്വാസം കൂട്ടി. 
Walter Isaacson

"There are parts of his life and personality that are extremely messy and thats the truth. You should not white wash it ...... I would like to see that its all told truthfully " -ഈ പ്രൊജക്റ്റ്‌ തുടങ്ങുന്നതിനു മുന്‍പ്  ലോറീന്‍ പറഞ്ഞു .

തെല്ലൊരു സംശയത്തോടെ ആണ്  തുടങ്ങിയതെങ്കിലും , ബന്ധപ്പെട്ടവരുടെ സഹകരണം ഐസക്സണ്‍ -നു പുതിയ ഊര്‍ജ്ജം പകര്‍ന്നു .രണ്ടു വര്‍ഷത്തിനിടയില്‍ സ്റ്റീവ് മായി ഏതാണ്ട് നാല്പതില്‍ അധികം അഭിമുഖങ്ങള്‍ , ജീവിതത്തിലെ പല ഘട്ടങ്ങളില്‍ ആയി അദ്ദേഹവും ആയി ഇണങ്ങിയും പിണങ്ങിയും നിന്ന നിരവധി പേരുമായി ഒന്നിലധികം തവണ നടത്തിയ സംഭാഷണങ്ങളുടെ ആകെ തുക ആണ്  ഈ പുസ്തകം . അദ്ദേഹം വിശദീകരിക്കുന്നു.ബില്‍ ഗേറ്റ് സും ലാരി പേജും പോലെ ടെക്നോളജി രംഗത്തെ അതികായര്‍ , അല്‍ഗോര്‍ ഉം ബില്‍ ക്ളിന്റന്‍ നും തുടങ്ങി  ഒബാമ ഭരണകൂടത്തിലെ പ്രമുഖര്‍ , ഹോളിവൂഡ്‌ ലെയും മ്യൂസിക്‌ വ്യവസായത്തിലെയും പ്രമുഖര്‍ , സ്റ്റീവ് മായി ആപ്പ്ളില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ , അദ്ദേഹവും ആയി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സുഹൃത്തുക്കള്‍ അങ്ങനെ പോകുന്നു ആ പട്ടിക.സ്റ്റീവ് -ന്റെ പത്ത് വയസുള്ള മകളുടെ അഭിപ്രായം വളരെ കേള്‍ക്കുവാനുള്ള സാവകാശവും താത്പര്യവും ഐസക്സണ്‍ കാണിച്ചു എന്ന് പറയുമ്പോള്‍ സത്യസന്ധവും നിഷ്പക്ഷവുംമായ ഒരു ചരിതം രൂപപ്പെടുത്തുന്നതിന്   വേണ്ടി അദ്ദേഹം നടത്തിയ പ്രയത്നം നമുക്കൂഹിക്കവുന്നതെയുള്ളൂ .

ഇങ്ങനെ ശേഖരിച്ച വിവരങ്ങള്‍ ഒരു മുതിര്‍ന്ന ജേര്‍ണലിസ്റ്റിന്റെ പക്വതയോടെ , വ്യക്തിപരമായ മുന്‍വിധികളോ ബാഹ്യ സ്വാധീനങ്ങള്‍ക്കോ വിധേയനാകാതെ നല്ലതും ചീത്തയും വേര്‍തിരിക്കുകപോലും ചെയ്യാതെ അതെപടി അവതരിപ്പിക്കുക യാണ്  ചെയ്തിരിക്കുന്നത് .സ്റ്റീവ് ന്റെ ജീവിതത്തില്‍ നടന്ന കാര്യ ങ്ങളെ  അവയുടെ പ്രാധാന്യവും സമയക്രമവും മനോഹരമായി സന്നിവേശിപ്പിച്ചാണ്  ഈ പുസ്തകം ക്രമീകരിച്ചിരിക്കുന്നത് .വായനക്കാരില്‍ കൌതുകം ജനിപ്പിച്ച്  വായനയുടെ രസവും സുഖവും ഓരോ വാക്കിലും വാചകത്തിലും നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ ഐസക്സണ്‍ -നുള്ള കഴിവ് പ്രശംസിച്ച്ചേ മതിയാകൂ .പലരും പറഞ്ഞ അഭിപ്രായങ്ങളും സംഭവ പരമ്പരകളും ശരിയായ കോണ്‍ടെക്സ് റ്റുകളില്‍ നിരത്തി വച്ച്  യുക്തി ഭദ്രമായി സ്റ്റീവ് -ന്റെ ചിത്രം വരച്ചെടുക്കുമ്പോള്‍ , ഒരേ സമയം ജീനിയസും ,പെര്‍ഫെക്ഷനിസ്റ്റും , വ്യക്തി ബന്ധങ്ങള്‍ക്ക്  വില കല്‍പ്പിക്കാത്ത നീചനും ,ഫിലോസഫരും,തന്നിഷ്ടക്കാരനും  ഒക്കെ ആയ ഒരു മനുഷ്യന്‍ രൂപമെടുക്കുന്നു .

സോഫ്റ്റ്‌വെയര്‍ ,ഹാര്‍ഡ്‌വെയര്‍ ,ടെക്നോളജി ,മ്യൂസിക്‌ , അനിമേഷന്‍ ,ജേര്‍ണലിസം ,റീടൈല്‍ മാര്‍ക്കറ്റിംഗ്  തുടങ്ങി വൈവിധ്യമാര്‍ന്ന പല മേഖലകളിലും പരന്നു കിടക്കുന്ന സ്റ്റീവ് -ന്റെ സാന്നിധ്യവും  കീറാമുട്ടിയായി നിന്നിരുന്ന പ്രശ്നങ്ങള്‍ക്ക്  അദ്ദേഹം കൊണ്ടുവന്ന വിപ്ളവകരമായ പരിഹാരങ്ങളും സാധാരണ വായനക്കാര്‍ക്ക് പോലും മനസിലാകത്തക്കവിധം  ലളിതമായി ഐസക്സണ്‍ വിവരിക്കുനുണ്ട് .കാര്യങ്ങള്‍ മനസിലാകത്തതുമൂലമുള്ള മടുപ്പോ , ആവശ്യമില്ലാത്തവ പരത്തി പറയുന്നതുമൂലമുള്ള വിരസതയോ വായനയില്‍ ഒരിടത്തും തോന്നിയില്ല .ആയാസകരമാല്ലാത്ത ലളിതമായ  ഭാഷയും ശൈലിയും ഒക്കെ വായനയുടെ ആസ്വാദ്യത വര്‍ധിപ്പിക്കുന്നു.അതുപോലെ തന്നെ നമ്മുടെ ഓര്‍മയില്‍ നിന്ന് മാറാതെ നിറഞ്ഞു നില്‍ക്കുന്ന, ഒന്ന് രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ സംഭവിച്ച , ഐ പാടിന്റെ റിലീസും , ഐ ഫോണിന്റെ  ആന്റിന ഇഷ്യു വും ഒക്കെ സ്റ്റീവ് -ന്റെ എങ്ങനെ ബാധിച്ചിരുന്നു എന്ന് അറിയുന്നതും വായനയുടെ കൌതുകം കൂട്ടുന്നു.

തന്റെതായ ഒരഭിപ്രായവും വായനക്കാരില്‍ അടിച്ച്ചേല്‍പ്പിക്കാതെ ഐസക്സണ്‍ പുസ്തകം അവസാനിപ്പിക്കുമ്പോള്‍ , നാം സ്റ്റീവ് -നോടൊപ്പം കുറച്ചുനാള്‍ ജീവിച്ച ഒരു പ്രതീതി ഉണ്ടാകുന്നു.അടുത്ത കുറെ ദിവസങ്ങളില്‍ വീണ്ടും വീണ്ടും  ഓര്‍ക്കുവാനും ചിന്തിക്കാനും ഒരു പിടി സംഭവങ്ങളും സംഭാഷണങ്ങളും നമ്മെ പിന്തുടരുമെന്നു തീര്‍ച്ച.

പിന്‍ കുറിപ്പ് : മള്‍ടി  ഡിമെന്‍ഷനില്‍ പരന്നു കിടക്കുന്ന സ്റ്റീവ് -ന്റെ ജീവിതത്തെ ക്കുറിച്ച്  കേവലം ഉപരിപ്ളവം ആയി പറഞ്ഞ്  വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത് ഒട്ടും നീതിക്ക് നിരക്കാത്തതായി തോന്നിയതുകൊണ്ടാണ്  പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ച്  കൂടുതല്‍ ഒന്നും ഇതില്‍ പ്രതിപാദിക്കാതിരുന്നത് .സ്റ്റീവ് -ന്റെ ജീവിതത്തെ കൂടുതല്‍ ആഴത്തില്‍ നോക്കിക്കാണുന്ന വിശകലങ്ങള്‍ക്കായി കാത്തിരിക്കുക ....


2011 ഒക്‌ടോബർ 6, വ്യാഴാഴ്‌ച

സ്റ്റീവ് ജോബ്സ് എന്ന കൊച്ചുകുട്ടി...

ഒരു കൊച്ചുകുട്ടിയുടെ മനസായിരിന്നിരിക്കണം സ്റ്റീവ്  ജോബ്സിന്. താന്‍ ഏര്‍പ്പെടുന്ന കാര്യങ്ങളിലെല്ലാം  കൌതുകം കണ്ടെത്തുക അഥവാ തനിക്കു കൌതുകം തോന്നുന്ന കാര്യങ്ങളില്‍ മാത്രം ഏര്‍പ്പെടുക ,മറ്റു പ്രായോഗിക ബുദ്ധിമുട്ടുകളെ കുറിച്ച് ഒന്നും ചിന്തിക്കുക പോലും ചെയ്യാതെ തന്റെ ലക്ഷ്യത്തെ മാത്രം കേന്ദ്രീകരിക്കുന്ന , ലളിതവും നിര്‍മ്മലവുമായ ചിന്താധാരയില്‍ മുന്നോട്ടു പോകുക ,താന്‍ പറയുന്നത് കേള്‍ക്കത്തവരുമായി പിണങ്ങുകയും അവരെ തോല്പ്പിക്കാനായി ഊണും ഉറക്കവും കളഞ്ഞുപ്രവൃത്ത്തിക്കുക,മറ്റുള്ളവരുടെ ആകാംക്ഷയും ഉദ്ദ്വേകവും മുള്‍മുനയില്‍ എത്തിക്കാന്‍ അന്തിമ നിമിഷം വരെ അതീവ രഹസ്യമായി കാര്യങ്ങള്‍ ചെയ്യുക . അങ്ങനെ ഒട്ടേറെ കാര്യങ്ങളില്‍ സ്റ്റീവ് കൊച്ചു കുട്ടികള്‍ക്ക്  സമാനനായിരിന്നു .

ആദ്യമായി കാര്യങ്ങള്‍ സ്വന്തമായി ചെയ്യുന്ന ഒരു കുട്ടിയുടെ മുഖത്ത് നാം കാണുന്ന ഒരു ഭാവം ഉണ്ടല്ലോ ,കൌതുകവും ആത്മവിശ്വാസവും അല്പം അഹങ്കാരവും നിറഞ്ഞ ഒരു ഭാവം , അതായിരുന്നു ഓരോ ആപ്പിള്‍ കീ നോട്ടിലും അദ്ദേഹത്തിന്റെ മുഖത്തുണ്ടയിരുന്നത് .ചെറിയ ചെറിയ കാര്യങ്ങള്‍ അമ്മയുമായി ചേര്‍ന്ന്  രഹസ്യമായി ചെയ്തു അച്ഛന്  'സര്‍പ്രൈസ് ' കൊടുക്കുന്ന ഒരു കൊച്ചു കുട്ടിയായിരുന്നു , ലോകം മുഴുവനും നേരത്തെ അറിയാന്‍ ശ്രമിച്ച പ്രോഡക്റ്റ്  രഹസ്യങ്ങള്‍  താന്‍ സ്റ്റേജില്‍ അവതരിപ്പിക്കുന്ന നിമിഷം വരെ രഹസ്യമായി വച്ച് എല്ലാവര്ക്കും 'സര്‍പ്രൈസ്‌'
കൊടുത്ത, സ്റ്റീവ്  ജോബ്സ് . പേര്‍സണല്‍ കമ്പ്യൂട്ടറും , ഐ പോടും , ഐ ഫോണും ഐ പാഡും , ഐ ട്യൂണ്‍ ,പിക്സാറും ഒക്കെ ഒരിക്കലും മടുപ്പിക്കാത്ത , എല്ലാ ദിവസവും ആവേശം പകരുന്ന കുട്ടിക്കളി കളായിരുന്നു . 

 നേരിട്ട് കണ്ടോ ഇടപഴകിയോ ഒന്ന് സംസാരിച്ചോ പോലുമുള്ള ഒരു പരിചയവും നമുക്ക് സ്റ്റീവ്-നോടില്ല , എങ്കിലും ഇന്നലകളിലെവിടെയോ നാം കണ്ട സമര്‍ത്ഥനും കുസൃതിക്കരനുമായ ഒരു കൊച്ചു കുട്ടിയെപ്പോലെ , ഒരിക്കലും മായിക്കപെടാത്ത, ദീപ്തമായ ഒരോര്‍മ്മയായി അദ്ദേഹം എന്നും നമ്മളോടൊപ്പം ഉണ്ടാകും എന്ന്  തീര്‍ച്ച .......


2011 ജൂലൈ 29, വെള്ളിയാഴ്‌ച

ഐഡിയ മാന്‍

മൈക്രോസോഫ്റ്റ്‌  എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ബില്‍ ഗേറ്റ് സ്  -ന്റെ പേര്  നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നു  എന്നാല്‍  മൈക്രോ സോഫ്റ്റ്‌  - ന്റെ  കോ-ഫൌണ്ടര്‍ ആയ പോള്‍ അലെന്‍ - നെ പറ്റി  നമ്മളില്‍ പലരും കേട്ടിരിക്കണമെന്നില്ല.   പേര് കേട്ടിട്ടുണ്ടെങ്കില്‍ തന്നെ അദ്ദേഹത്തെകുറിച്ച്  കൂടുതല്‍ അറിഞ്ഞു കൊള്ളണമെന്നില്ല . പൊതു വേദികള്‍ക്ക്  അത്രയൊന്നും പരിചിതനല്ലാത്ത അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍  അദ്ദേഹത്തിന്റെ ആത്മകഥയായ   'ഐഡിയ മാന്‍ ' (Idea  Man )  വായിക്കുക തന്നെ വേണം . പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന തന്റെ സഹപ്രവര്‍ത്തകനെ അപകീര്‍ത്തി പെടുത്തുന്ന പരാമര്‍ശങ്ങള്‍ എഴുതി വയനക്കാരുടെ  ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന 'ആത്മകഥാകരന്മാരെ ' നാം ഒരു പാട് കണ്ടിടുണ്ട് . അതുകൊണ്ട് തന്നെയാകണം  ഈ പുസ്തകത്തില്‍ ബില്‍ ഗേറ്റ് സിനെ   വിമര്‍ശിക്കുന്നുണ്ട്  എന്ന നിരൂപണങ്ങള്‍ പുറത്ത് വന്നപ്പോള്‍   ഒരു സാധാരണ വിപണന തത്രം എന്നതില്‍ കവിഞ്ഞ ഒരു പ്രാധാന്യവും എനിക്ക്  തോന്നാഞ്ഞത്. എന്നാല്‍ വിമര്‍ശനങ്ങളിലും വീമ്പു പറച്ചിലുകളിലും ഒക്കെ മിതത്വം പാലിക്കുന്ന ഒരു ഗ്രന്ഥ കര്‍ത്താവിനെയാണ്  നാം ഇവിടെ കാണുന്നത് .

കുട്ടിക്കാലം മുതല്‍ക്കു തന്നെ തനിക്കു ലഭിച്ച വളെരെ നല്ല ഒരു കുടുംബ അന്തരീക്ഷമാണ്  അലെന്‍ -ന്റെ ജീവിതവിജയതിനു ഏറ്റവും മുതല്‍ കൂട്ടായി തീര്‍ന്നത് . ലൈബ്രേറിയന്‍ ആയിരുന്ന അച്ഛനും വായനയില്‍ കമ്പമുണ്ടായിരുന്ന അമ്മയും  കുട്ടിയുടെ  എല്ലാ വിധത്തിലുമുള്ള വികാസത്തില്‍ അതീവ ശ്രദ്ധാലുക്കള്‍  ആയിരുന്നു . തങ്ങള്‍ക്കു താങ്ങാന്‍ വിഷമമുള്ള ഭീമന്‍ തുക മാസം ഫീസായി നല്‍കേണ്ടി വരുന്ന പ്രൈവറ്റ് സ്കൂളില്‍ മകനെ അയച്ചു പഠിപ്പിക്കുവാനുള്ള തീരുമാനം എടുക്കാന്‍  അവര്‍ക്ക്  ഒരു അമാന്തവും ഉണ്ടായിരുന്നില്ല . ആ സ്കൂളില്‍ വച്ചാണ് തന്നെക്കാള്‍ രണ്ടു ക്ളാസ് ഇളപ്പം ഉള്ള ബില്‍ ഗേറ്റ് സ് -നെ കാണുന്നതും സൌഹൃദ ബന്ധം ആരംഭിക്കുന്നതും . കമ്പ്യൂട്ട ര്‍ -കളുടെ ആദ്യ കാലത്ത് ആ സ്കൂളില്‍ ഒരു കമ്പ്യുട്ട ര്‍ ലാബ്‌ ഉണ്ടായിരുന്നു എന്ന് പറയുമ്പോള്‍ ആ സ്കൂളിന്റെ മഹിമയെ ക്കുറിച്ച് നമുക്ക് ഉഹിക്കാവുന്നതെയുള്ളൂ .അക്കാലത്തെ മെയിന്‍ ഫ്രെയിം കമ്പ്യൂട്ടര്‍ -നിന്ന്   പേര്‍സണല്‍ കമ്പ്യൂട്ടര്‍ എന്ന ആശയം പോലും അന്നുണ്ടായിരുന്നില്ല . ഒഴിവു സമയങ്ങളില്‍ , മെയിന്‍ ഫ്രെയിം കമ്പ്യൂട്ടര്‍ ഉള്ള  ചില ഏജന്‍സി കള്‍ക്ക്  വേണ്ടി  പ്രോഗ്രാമിംഗ് ചെയ്യുവാന്‍ അലെന്‍ -ഗേറ്റ് സ്  സഖ്യം തുടങ്ങിയിരുന്നു .
പോള്‍ അലെനും  ബില്‍ ഗേറ്റ് സും
എന്നാല്‍  മൈക്രോ പ്രോസസര്‍ രംഗത്ത്  വന്ന വിപ്ളകരമായ മാറ്റങ്ങളെ  കുറിച്ച്  ബോധവാനായിരുന്ന അലെന്‍  ആദ്യ മൈക്രോ പ്രോസോസ്സര്‍ പുറത്തു വന്നപ്പോള്‍ തന്നെ, അതില്‍ പ്രോഗ്രാം എഴുതാന്‍ കഴിയുന്ന ഹൈ ലെവല്‍  ലാഗ്വേജു കളെ കുറിച്ച്  ചിന്തിച്ചു തുടങ്ങി . പേര്‍സണല്‍ കമ്പ്യൂട്ടര്‍ മേഖലയുടെ സാധ്യധ കളെ കുറിച്ച്  IBM പോലെയുള്ള വമ്പന്‍ കമ്പനി കള്‍ക്ക്  ബോധ്യം വന്നപ്പോള്‍ , അവര്‍ക്കുവേണ്ട  ലാംഗ്വേജ് കളുമായി  അലെന്‍ -ഗേറ്റ് സ്  സഖ്യത്തിന്റെ  'മൈക്രോ സോഫ്റ്റ്‌ ' തയ്യാറായിരുന്നു . അവിടെനിന്നിങ്ങോട്ടു  ഒരു പ്രയാണം തന്നെയായിരുന്നു . HP  പോലെ യുള്ള ഒട്ടേറെ വമ്പന്‍ മാര്‍ക്ക്  അവസരങ്ങള്‍ മുതലാക്കാന്‍ കഴിയാതെ പോയപ്പോള്‍  iBM മായി  ചേര്‍ന്ന്  മൈക്രോസോഫ്ട്‌  ഒരു പുതിയ യുഗം തന്നെ തുറന്നു .

ഉയര്‍ച്ചയുടെ പടവുകള്‍ കയറിക്കൊണ്ടിരുന്നപ്പോഴും, പണം കുമിഞ്ഞു കൂടിയപ്പോഴും അലെന്‍ തന്റെ താത്പര്യങ്ങളില്‍ ഒതുങ്ങി, ഒരു സാധാരണക്കാരനായി കഴിഞ്ഞു പോന്നു . കമ്പനി വളര്‍ന്നു , നിയമപരമായി പങ്കളിത്തങ്ങള്‍ ഉറപ്പിക്കെണ്ടുന്ന ഘട്ടത്തില്‍ , ബില്‍  ആദ്യമായി , 60 % തനിക്കു അവകാശ പ്പെട്ടതാണെന്നു വാദിച്ചു . കൂടുതല്‍ ഒന്നും ആലോചിക്കാതെ അലെന്‍ ആ ആവശ്യം അംഗീകരിച്ചു. എന്നാല്‍ കമ്പനി യുടെ വളര്‍ച്ച വീണ്ടും വര്‍ധിച്ചപ്പോള്‍  തനിക്കു 4 %  കൂ ടി ഓഹരി ക്ക് അവകാശമുണ്ടെന്ന്  ബില്‍ വാദിച്ചു . ബില്‍ -ന്റെ സ്വഭാവത്തില്‍ അത്ഭുതം തോന്നിയെങ്കിലും  അലെന്‍ മാന്യത വെടിയാതെ ആവശ്യം അംഗീകരിച്ചു.ഈ അവസരത്തിലാണ്  അലന്  കാന്‍സര്‍ ആണെന്ന്  രോഗ നിര്‍ണ്ണയം ഉണ്ടാകുന്നതു . കീമോ തെറാപിയുടെ  കഠിന വേദനക്കിടയിലും  അലെന്‍ മനസ്സ്  ഉര്‍ജ്വ സ്വല മായി കൊണ്ട് നടന്നു . ആ സമയമായപ്പോഴെക്ക്  മൈക്രോസോഫ്ട്‌  ഒരു വലിയ കമ്പനി ആയി  വളര്‍ന്നു കഴിഞ്ഞിരുന്നു . ആ അവസരത്തിലാണ്  തന്റെ ഓഹരികള്‍  സൂത്രത്തില്‍ കൈക്കലാക്കാന്‍  ബില്‍ഉം  സുഹൃത്തായ  സ്റ്റീവ് ബാമ റും  പദ്ധതിയിടുന്നത്  അലെന്‍  നേരിട്ട് കേള്‍ക്കാന്‍ ഇടയകുന്നതും , പിന്നിട്  കമ്പനി വിടുന്നതും .

മൈക്രോസോഫ്ട്‌ -ല്‍  നിന്ന്  വിട്ട അലെന്‍ വൈവിധ്യ മാര്‍ന്ന ഒട്ടനേകം കാര്യങ്ങളില്‍ കൈവച്ചു . അത്  സ്പേസ് ഷട്ടില്‍ വിക്ഷേപണം മുതല്‍ ചലച്ചിത്ര നിര്‍മാണം വരെ പരന്നതും , NFL ,NBA ,സോക്കെര്‍  സ്പോര്‍ട്സ്  ടീം -കള്‍ മുതല്‍ ബ്രെയിന്‍ റിസര്‍ച്ച് വരെ  ആഴമുള്ളതും ആണ് .കൈവച്ച എല്ലാ മേഖലകളിലും വിജയ ക്കൊടി പറിക്കാന്‍ ആയില്ലന്കിലും , ലഭേച്ഹ മാത്രം നോക്കാതെ , തനിക്കു താത്പര്യവും ,സമൂഹത്തിനു ഗുണവും ചെയ്യുന്ന എല്ലാ മേഖലകളും തുറന്ന മനസ്സോടെ ഇറങ്ങി ചെന്ന മറ്റൊരു പ്രതിഭാശാലി ഉണ്ടോ എന്നത് സംശയമാണ് .തന്റെ നല്ല മനസിനെ ഉപഗോഗപ്പെടുത്തി നേട്ടം ഉണ്ടാക്കാന്‍ ശ്രമിച്ചവരോടു  ഒരു പരിഭവവും അദ്ദേഹം കാണിക്കുന്നില്ല . ഏതു മേഖലയില്‍ ആണെങ്കിലും അവിടെ ആത്മാര്‍ഥമായി ഇടപെട്ടുകൊണ്ടാണ്  അദ്ദേഹം പ്രവര്‍ത്തിക്കുന്നതു .NFL  പ്ളേ ഓഫ്‌  സീസണില്‍  ടീം ബഞ്ചിലിരിക്കുന്ന അലെനും , സ്പേസ്  ഷട്ടില്‍ വിക്ഷേപനതിന്റെ കൌണ്ട് ഡൌണ്‍ ഹൃദയ മടുക്കി പിടിച്ചു  കാത്തിരിക്കുന്ന അലെനും കാണുമ്പോള്‍ , ലാഭ ക്കൊതിയനായ  ഒരു വ്യവസായി  എന്ന ഒരു അവതാരമേ  അദേഹത്തി നില്ല എന്ന് നമുക്ക് മനസിലാകും . ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന അദ്ധ്യായങ്ങള്‍ വായിക്കുമ്പോള്‍ , മൈക്രോസോഫ്ട്‌  പോലെയുള്ള ഒരു ടെക്നോളജി കമ്പനി യുടെ സ്ഥാപകന്റെ ആത്മകഥയാണിതെന്നുപോലും  നാം മറന്നു പോകുന്നു. സാഗരം പോലെ പരന്നു കിടക്കുന്ന ചില അദ്ധ്യായങ്ങള്‍ നമ്മെ ബോറടിപ്പിക്കാന്‍ തുടങ്ങുമെങ്കിലും , ഇത്രയെങ്കിലും ഒക്കെ പറയാതെ അദ്ദേഹം പ്രകടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന വികാരങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ വിഷമമാണെന്ന്  നാം തിരിച്ചറിയണം. മാത്രവുമല്ല 'ഞാന്‍ മാത്രമാണ് ഈ ലോകത്ത് കേമന്‍ ' എന്ന്  തോന്നിക്കുന്ന ഒരു വരി പോലും ഈ പുസ്തകത്തിലില്ല  എന്നത് എടുത്തു പറയേണ്ടുന്ന കാര്യമാണ് .

ഇതിനൊക്കെ പുറമേ , മനുഷ്യന്റെ ബ്രെയിന്‍ -ന്റെ സങ്കീര്‍ണ്ണതകള്‍ അനാവരണം  ചെയ്യുവാന്‍ വേണ്ടി അദ്ദേഹം സ്ഥാപിച്ച  അലെന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഫോര്‍ ബ്രെയിന്‍ സയന്‍സ്  ( Allen Institute for Brain Science  )  ഈ രംഗത്തെ ഏറ്റവും മികച്ച ഒരു ഗവേഷണ കേന്ദ്രമാണ് . അമേരിക്കയിലെ അനേകം സര്‍വകലാശാലകള്‍ക്കും,  പല മേഖലയിലെ ഗവേഷണങ്ങള്‍ക്കായി,  ഭീമന്‍ തുകകള്‍ ഗ്രാന്റ്  ആയി നല്കപ്പെടുന്നുണ്ട് .

തന്റെ ചുറ്റുപാടിലും ഉള്ള എല്ലാവരുടെയും നല്ല വശങ്ങള്‍ എല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് , ആരോടും ഒരു നീരസവും കാണിക്കാതെ ജീവിക്കുന്ന , അസാധാരണ കാരനായ ഈ ജീനിയസ്സിന്ടെ ജീവിതകഥ യ്ക്ക് , ആപ്പിള്‍ -ന്റെ സ്ഥപകരിലോരാളായ സ്റെവ് വോസ് നിയക്കിന്റെ(Steve Wozniak)[വോസിന്റെ ജീവിത കഥ ഇവിടെ വായിക്കാം]  ജീ വിതമായി ഒരു പാടു സാമ്യം ഉണ്ട് . ശബ്ദ കോലാഹലങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഇരുവരും  ദൃഡ മായ ഒരു  കുടുംബ പശ്ചാത്തലത്തില്‍ ബാല്യ കാലം ചിലവിട്ടവരും അതിലൂടെ നല്ല ശീലങ്ങള്‍ വളര്‍ത്തി യെടുത്തവരും ആണ് . രണ്ടു പേര്‍ക്കും  അവരവരുടെ ആത്മാര്‍ഥ കൂട്ടുകാരുടെ ചതിയും വഞ്ചനയും നിറഞ്ഞ മുഖം കാണേണ്ടി വരുകയം അതിനെ തുടര്‍ന്നു കമ്പനി വിടെണ്ടിയും വരുന്നു . രണ്ടു കൂട്ടരും വ്യതസ്ത മായി മേഖലകളില്‍ താത്പര്യം വച്ച് പുലര്‍ത്തുന്നവരും ,പണത്തിനും ലാഭത്തിനും മീതെ അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരും ആണ് .തികച്ചും യാദൃചികം എങ്കിലും സാമ്യങ്ങള്‍ എണ്ണുന്ന കൂട്ടത്തില്‍ ,സൌഹൃദത്തിന്റെ  ചതിയും വഞ്ചനയും , ഒരു  'സാമ്യ'മായി കടന്നു വരുന്നു എന്നത്  നമ്മെ അലോസരപ്പെടുത്തുന്നു .

പിന്കുറിപ്പ് : പുസ്തകത്തിന്റെ തലക്കെട്ട്‌  പറയുന്നതുപോലെ  ആശയങ്ങള്‍ പഠിച്ചു , അതില്‍ സ്വയം ഇടപഴകി,  അതിനെ  സമൂര്‍ത്തതയില്‍ എത്തിച്ചു  അതില്‍  നിന്ന്  വ്യത്യസ്തമായ മറ്റൊന്നിലേക്കു  പറന്നു നടക്കുന്ന ഒരു ' ഐഡിയ മാന്‍ ' തന്നെ യാണ്  പോള്‍ അലെന്‍ . വെറുതെ ആശയങ്ങള്‍ പറഞ്ഞു നടക്കുന്നതില്‍ നിന്നോ, അല്ലെങ്കില്‍ ദൂരെ മാറിനിന്നു സാമ്പത്തിക നേട്ടത്തിനായി പണം നിക്ഷേപിക്കുന്നതില്‍ നിന്നോ അദ്ദേഹത്തിന്റെ രീതിക്കുള്ള ഭീമമായ അന്തരം കാണാന്‍  നാം മറന്നു പോകരുത് .




 

2011 ഏപ്രിൽ 9, ശനിയാഴ്‌ച

i Woz

ജീവിത വിജയത്തിന്‍റെ അളവുകോല്‍ പ്രശസ്തി യാണെന്ന്  ചിന്തി ക്കുന്നവരാണ്  നമ്മളില്‍ പലരും. കഴിവുള്ള എല്ലാവരും പ്രശസ്തരാകുമെന്നു ,അല്ലെങ്കില്‍ പ്രശസ്തരല്ലാത്തവര്‍ വേണ്ടത്ര കഴിവില്ലാത്തവരാ ണെന്നും സമൂഹം വിലയിരുത്തുന്നു .എന്നാല്‍ കഴിവും പണവും ആവശ്യത്തിലേറെ യുണ്ടായിട്ടും  പ്രശസ്തിയുടെ പുറകെ പോകാത്ത ഒരു ചെറിയ വിഭാഗമുണ്ടെന്നു നമ്മെ ഓര്‍മിപ്പിക്കുന്ന ഒരാളുടെ ആത്മ കഥയാണ്  "ഐ വോസ്  : കമ്പ്യൂട്ടര്‍ ഗീക് ടു കള്‍ട്ട്  ഐക്കണ്‍ "(iWoz: Computer Geek to Cult Icon: How I Invented the Personal Computer, Co-Founded Apple, and Had Fun Doing It).  ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി കമ്പനി യായ ആപ്പിള്‍ -ന്‍റെ സ്ഥാപകരില്‍ ഒരാളായ  സ്ടിവ് വോസ് നിയ്ക് (Steve Wozniak) ആണ്  പണത്തിനും പ്രശസ്തിക്കും മുകളില്‍ ടെക്നോളജി യെ സ്നേഹിച്ചു , തന്നിലെക്കൊതുങ്ങി ,എല്ലാ പ്രവര്‍ത്തിയിലും ആനന്ദം കണ്ടെത്തി ,   ജീവിക്കുന്നത് .
കുട്ടിക്കാലം മുതലേ ടെക്നോളജി യോട്  പ്രത്യേകിച്ചും  ഇലക്ട്രോണി ക്സിനോടു താത്പര്യം മുള്ള ഒരു കുട്ടിയായിരുന്നു വോസ് , കാര്യങ്ങള്‍ ലളിതമായി പറഞ്ഞു കൊടുക്കാന്‍ അച്ഛന്‍ കാണിച്ച പാടവ മാണ് ഇതിന്‍റെ പ്രധാന കാരണമെന്ന് അദ്ദേഹം ഓര്‍ക്കുനുണ്ട് . ചെറിയ ക്ളാസുകളിലെ സയന്‍സ് പ്രൊജക്റ്റ്‌ കളിലും മറ്റും എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റതക്കവണ്ണം  വോസ് മിടുക്കനായിരുന്നു . ടെക്നോളജി ഉപയോഗിച്ചു ചെറിയ ചെറിയ കുസൃതി കള്‍ കൊണ്ട് മറ്റുള്ള വരെ പറ്റിക്കുന്ന ഒരു സ്വഭാവക്കരനയിരുന്ന  വോസ് , വിശ്വസിക്കാനാകാത്ത വിധം നാണം കുണുങ്ങിയായിരുന്നു .എല്ലാ  കാര്യ ങ്ങളെ യും  സരസമായി കണ്ടു മുന്നോട്ടു പോകുവാന്‍ കുട്ടിക്കാലം മുതലേ അദ്ദേഹം ശ്രദ്ധിച്ചിരുന്നു . 

കുറച്ചുകൂടി വളര്‍ന്നപ്പോള്‍ ആക്കാലത്ത്‌ ,മിടുക്കന്‍മാര്‍ ആരും തിരഞ്ഞെടുക്കാത്ത ,ഇലെക്ട്രോ നിക്സ്  പഠിക്കാന്‍ ചേര്‍ന്നു, അദ്ധ്യാപകനെ ക്കാള്‍ കാര്യങ്ങള്‍ അറിയാമായിരുന്ന അദ്ദേഹത്തെ,  ക്ളാസ്-ലെ ശല്യം ഒഴിവാക്കാനായി   കമ്പ്യൂട്ടര്‍ ലാംഗ്വേജ് ആയ  'പാസ്കല്‍ ' പഠിക്കാനായി മറ്റൊരു സ്ഥാപനത്തിലേക്ക് പറഞ്ഞു വിട്ടു .അങ്ങനെ യാണ്  'കമ്പ്യൂട്ടര്‍ ' മേഖല യിലേക്ക് വോസ് കടന്നു വരുന്നത് . ഇലട്രോണിക്സ്  ചിപ്പ് കളുടെയും ,മൈക്രോ പ്രോസ്സസോര്‍ കളുടെയും ആദ്യ കാലമായിരുന്നു അത് . ബിസിനസ്‌ ആവശ്യങ്ങള്‍ക്കായുള്ള  വലിയ മെയിന്‍ ഫ്രെയിം കമ്പ്യൂട്ടര്‍ കള്‍ അല്ലാതെ ,നാം ഇന്ന് കാണുന്ന പേര്‍സണല്‍ കമ്പ്യൂട്ടര്‍ കള്‍ ഒന്നും അന്ന് രംഗ പ്രവേശനം ചെയ്തിരുന്നില്ല. വായിച്ചും പടങ്ങള്‍ കണ്ടും മാത്രം അറിയാവുന്ന കമ്പ്യൂട്ടര്‍ വോസില്‍ വല്ലാത്ത കൌതുകമുണര്‍ ത്തി . അദ്ദേഹം സ്വന്ത മായി  കമ്പ്യൂട്ടര്‍  ഡിസൈന്‍ ചെയ്തു തുടങ്ങി , കടലാസ്സില്‍ !അതും അന്ന് നിലവില്‍ ഉണ്ടായിരുന്നതിനെ ക്കള്‍ മെച്ച പ്പെട്ട ഡിസൈന്‍ . 

വോസ്  തന്‍റെ ഒരു സുഹൃത്ത്‌ വഴി യാണ്  സ്കൂളില്‍ തന്‍റെ ജൂനിയര്‍ ആയിരുന്ന സ്റ്റീവ് ജോബ്സ് -നെ പരിചയപ്പെടുന്നത് . അന്ന്  തുടങ്ങിയ ആ സൌഹൃതം വോസിന്‍റെ ജീവിതത്തില്  ഒരു വഴിത്തിരിവ് തന്നെ ആയിരുന്നു .തന്നിലേക്ക് തന്നെ ഉള്‍വലിയുന്ന പ്രകൃതക്കാരനായ വോസിന് ,നേരെ വിപരീത സ്വഭാവക്കാരനായ ജോബ്സ്  മുഖ്യ ധാര യിലെത്തിച്ചു എന്ന് വേണം പറയാന്‍ . താന്‍ സ്വന്ത മായി നിര്‍മിച്ച ചെറിയ ചെറിയ 'കമ്പ്യൂട്ടര്‍ ' കള്‍  അന്നത്തെ 'കമ്പ്യൂട്ടര്‍ ക്ളബ്ബ്' കളിലും മറ്റും പ്രദര്‍ശി പ്പിച്ചു , ഈ ഉപകരണങ്ങള്‍ക്ക്  ഇലെക്ട്രോനിക്സ്  വിപണിയില്‍ അതിന്റെതായ ഒരു സ്ഥാനം ഉണ്ടെന്നു വോസിനെ  ബോധ്യ പ്പെടുത്തിയത്  ആ സൌഹൃതമാണ് . 

അക്കാലത്തെ , ഏറ്റവും വലിയ ടെക്നോളജി കമ്പനികള്‍ ഒന്നായ HP യുടെ calculator  ഡിസൈന്‍ ഡി വി ഷനില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ്  വോസ്  ഒരു പേര്‍സണല്‍ കമ്പ്യൂട്ടര്‍ ഡിസൈന്‍ ചെയുന്നത് . അന്നുവരെ ഉണ്ടായിരുന്ന സങ്കല്പങ്ങളെ മാറ്റി മറിച്ച അതിനു വേണ്ട രീരിതിയില്  മാര്‍കെടിംഗ് ചെയുവനും ,അതിനു ഒരു വിപണി തുറക്കു വാനും ജോബ്സ് സഹായിച്ചു .അന്ന് മുതല്‍ ഇങ്ങോട്ട് , വോസ് -ജോബ്സ്  സഖ്യം ഒരു വിജയ ചരിത്ര മായിരുന്നു . 

ആപ്പിള്‍ വളര്‍ന്നു , താന്‍ കോടി ശ്വരന്‍ ആയെങ്കില്മും, സാങ്കേതിക വിദ്യയോടും , ജിവിത മുല്യ ങ്ങലോടും ഉള്ള അദ്ദേഹത്തിന്റെ സമീ പനങ്ങ ളില്‍ ഒരു മാറ്റവും വന്നില്ല . അപ്പ്ളില്‍ നിന്ന്‍ ഒരു ചെറിയ ഇടവേള എടുത്തു  തന്റെ പാഷന്‍ ആയ പഠനം പൂര്‍ത്തിയാക്കാന്‍ ബെര്‍കിലി  യുനിവേര്സിടി യില്‍ പോയി മടങ്ങി വരുമ്പോഴും , വലിയ സ്ഥാനമാനങ്ങള്‍ ഒന്നും വേണ്ടെന്നു വച്ച് ,ഒരു സാദാരണ എഞ്ചിനീയര്‍ ആയി പ്രവര്ത്തിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതു , ഉപബോധ മനസ്സില്‍ കളങ്ക മില്ലാതെ നില്‍ക്കുന സയന്‍സ്  പ്രണയമാണ് .  കോര്‍പ്പറേറ്റ്  മുഖം മൂ ടി കളില്‍ മനം മടുത്ത് അദ്ദേഹം  ആപ്പിള്‍ ഉപേക്ഷിച്ചു മറ്റൊരു ചെറിയ കമ്പനി തുടങ്ങുന്നു . പിന്നീട്  അതെല്ലാം വിട്ടെറിഞ്ഞ്‌ , തന്‍റെ ചിരകാല സ്വപ്നമായിരുന്ന  സ്കൂള്‍ ടിച്ചര്‍ ആയി മാറുന്നു .ഇന്ന് മറ്റു പല കമ്പനി  ബോര്‍ഡ്‌ കളിലും ,ഉപദേശകനായി , പ്രവത്തിക്കുന്ന അദ്ദേഹം , സ്കൂള്‍ കുട്ടികളുമായി സമയം ചിലവഴി ക്കാനുള്ള ഒരവസരവും പാഴാക്കാറില്ല.

വായനയില്‍ ഉടനീളം നാം കാണുന്നത് , അതിബുദ്ധിമാനായ ഒരു  വോസിനെ മാത്രം  അല്ല  മറിച്  സഹസീകതകള്‍  ഇഷ്ടപ്പെടുന്ന ഒരുവനും ,അതിനുപരി  ഒരു സാദാരണ മനുഷ്യ സ്നേഹിയെയും ഒക്കെ യാണ്   . ആപ്പിള്‍-ലെ എല്ലാ  എംപളോയി  കള്‍ക്കും  ഒരു പോലെ ഷെയര്‍ നല്കാന്‍ വേണ്ടി കോടി ക്കണ ക്കിന്  ഡോളര്‍ വിലവരുന്ന സ്വന്തം ഷയര്‍  തുച്ച മായ വിലക്ക് കൊടുക്കുന്ന ,   ശീ ത സമര മൂലമ് ഉലഞ്ഞ അമേരിക്കന്‍ -റഷ്യന്‍ ബന്ധ മെച്ചപ്പെടുത്തുന്നതിനു  സ്വന്തം ചെലവില്‍ കൂട്ടയ്മ കള്‍ ഒരുക്കുന്ന , എല്ലാത്തിലും നേരും നെറിയും വേണമെന്നു ശഠിക്കുന്ന ഒരു അത്ഭുത വ്യക്തിയെയാണ് .ഗാന്ധിജി യെക്കുറിച്ച്  ഐന്‍സ്റീന്‍  പറഞ്ഞതുപോലെ  ഇന്നത്തെ കപട കോര്‍പറേറ്റ്  കള്‍ചറിനിടയില്‍ ഇങ്ങനെ ഒരാള്‍ ജീവിക്കുന്നു എന്ന് പറഞ്ഞാല്‍  വരും തലമുറയ്ക്ക് മാത്രമല്ല നമുക്കും വിശ്വസിക്കാന്‍ പ്രയാസം . 

അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം സ്റ്റീവ് ജോബ്സ് -ല്‍ നിന്നും പൂര്‍ണ്ണമായും അകന്നെങ്കിലും , അദ്ദേഹത്തെ തള്ളി പറയുവാന്‍ തയ്യാറാകുന്നില്ല എന്ന് മാത്ര മല്ല  ജോബ്സ്  ഇന്നും തന്‍റെ ഒരു നല്ല കുട്ടു കാരന്‍ ആണെന്ന് ആവര്‍ത്തിച്ചു പറയുകയും ചെയ്യുന്നു .
പല തവണ തുടങ്ങി മുഴുവിപ്പിക്കാത്ത, ജിവിത കഥ പുര്‍ത്തിയാക്കാന്‍  ജിന സ്മിത്ത് (Gina Smith ) എന്ന എഴുത്ത് കാരിയാണ് വോസിനെ  സഹായിക്കുന്നത് . പുറം ലോകം അറിയാതെ പോകുമായിരുന്ന ഒരു കഥ യെ പുസ്തകമാക്കി എന്ന രിതിയില്‍ ജിന അഭിനന്ദനം അര്‍ഹിക്കുണ്ടെങ്കിലും, ഏഴു തിന്‍റെയും പുസ്തക ഘടനയുടെയും കാര്യത്തില്‍ ഒട്ടും പ്രശംസ അര്‍ഹിക്കുന്നില്ല . വായനയില്‍ പലയിടത്തും  വോസ് പൊങ്ങച്ചം പറയുന്നതായി വായനക്കാര്‍ക് തോന്നും എന്ന് മാത്രമല്ല , വായനയുടെ ആവേഗം നിലനിര്‍ത്താന്‍ എഴുത്തിനു കഴിഞ്ഞിട്ടുമില്ല. വിവരണത്തില്‍ അല്പം നടകീയതയും , താനുമായി ഏതെങ്കിലും ഒരു തലത്തില്‍ എങ്കിലും  താദാത്മ്യ വും  ആഗ്രഹിക്കുന്ന സാദാരണ വായനക്കാര്‍ ഈ പുസ്തകത്തെ തിരസ്കരിച്ചതില്‍  അത്ഭുതമില്ല.

പിന്‍ കുറിപ്പ് : അല്പം ബോറടി  സഹിച്ചാണെങ്കില്‍ കൂടിയും  ഈ പുസ്തകം ഒന്ന് വായിക്കുന്നത് നന്നായിരിക്കും.അതിനെ ഒരു കടമയെന്നോ , ഒരു കുമ്പസ്സാരമെന്നോ വിളിച്ചോളൂ

2009 ജനുവരി 19, തിങ്കളാഴ്‌ച

ദ ലാസ്റ്റ് ലെക്ചര്‍

നെറ്റിലെ ബ്ലോഗ് വായനക്കിടെ 'വിഷാദ' രോഗത്തെക്കുറിച്ചുള്ള ഒരു പോസ്റ്റ്വായിക്കാനിടയായി.ആത്മകഥാംശം ഉള്ള പോസ്റ്റ് അണോഅതെന്നെനിക്കറിയില്ല. ഏതായാലും അതിലെ കഥാപാത്രം ഡോക്ടറെ കാണുന്നതും മരുന്ന് വാങ്ങുന്നതും ഒക്കെ പരാമര്‍ശ വിധേയമാക്കുന്നുണ്ട്. മനുഷ്യ മനസ് പ്രതീക്ഷകളില്‍ നിന്നകന്നു , നിരാശയില്‍ മുങ്ങിത്താഴുന്ന അവസ്ഥ യാണ് വിഷദരോഗ മെന്നു ലളിതമായി പ്പറയാം.ജീവിതത്തില്‍ വലിയ തിരിച്ചടികള്‍ നേരിട്ടവരാകണമെന്നില്ല ഇതിന്റെ ഇരകള്‍. വാസ്തവത്തില്‍ അങ്ങനെയുള്ളവരുടെ ശതമാനം തുലോം കുറവാണു.ആധുനിക വൈദ്യശാസ്ത്രത്തില്‍ ഇതിന് കൃത്യമായ മരുന്നുകളുമില്ല. നല്ല ചിന്ത കളിലുടെ മനസിന്‌ ശക്തി പകരുക എന്നതാണ് ആശാസ്യമായ മാര്‍ഗം . അതിനുതകുന്ന ഒരു വീഡിയോ പരിച്ചയപെടുത്തുകയാണ് എന്റെ ഉദ്ദേശ്യം. തന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു എന്ന് ഡോക്ടര്‍-മാര്‍ വിധി എഴുതിയ ശേഷം ഒരു അമേരിക്കന്‍ പ്രൊഫസര്‍ നടത്തുന്ന 'ലാസ്റ്റ് ലെക്ച്ചര്‍' ആണത്. തന്റെ ജീവിതത്തിലെ സ്വപ്നങ്ങള്‍ വിവരിക്കുന്ന അദ്ദേഹത്തിന്റെ പുസ്തതം ഒരു ബെസ്റ്റ് സെല്ലെര്‍ കൂടി ആയിരുന്നു. 2008 ജൂലൈ 25 നു ലോകത്തോട്‌ വിട പറഞ്ഞ രാണ്ടി പോഷ് -ന്റെ "The Last Lecture" യു ടൂബിലെ പ്രശസ്തമായ വീഡിയൊകളില്‍് ഒന്നാണ് .
കൂടുതല്‍ അറിയാന്‍ :
http://www.youtube.com/watch?v=ji5_MqicxSo
http://www.thelastlecture.com/