രാഷ്‌ട്രീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
രാഷ്‌ട്രീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 നവംബർ 17, ശനിയാഴ്‌ച

ഇലക്ഷന്‍ നോട്ടിസ്

കോളേജില്‍ പഠിക്കുന്ന കാലത്തെ ,ഏറ്റവും രസകരമായ സമയങ്ങളില്‍ ഒന്നാണ്  ഇലക്ഷന്‍ സമയം . പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥി കളുടെയും ഇലക്ഷന്‍ തന്ത്രങ്ങളും പ്രചാരണ രീതികളും നമ്മെ ഹരം കൊള്ളിക്കുന്ന ഒന്നാണ് . ഇവയില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്  ഇലക്ഷന്‍ നോട്ടിസുകള്‍ . അത്തരത്തില്‍ കാമ്പസിന്റെ ശ്രദ്ധ പിടിച്ചു  പറ്റിയ  നോട്ടിസുകള്‍ എഴുതുവാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട് . കാര്യമാത്ര പ്രസക്തമായി ,കുറിക്കു കൊള്ളുന്ന രീതിയില്‍ തയ്യാറാക്കപ്പെട്ട  ഇവ, ഉരുക്കുകൊട്ടകളെ ഭേദിച്ചു , വിജയ സോപാനത്തില്‍ ഓടിക്കയറുവാന്‍ , സ്ഥാനാര്‍ഥിയെ സഹായിച്ച ഒന്നാണ്.

2011 സെപ്റ്റംബർ 29, വ്യാഴാഴ്‌ച

അമേരിക്കന്‍ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നു !

സെപ്റ്റംബര്‍   2007 
 പ്രസിഡന്റ്‌  ബുഷിന്റെ കളയലവിന്റെ അവസാന പാദം. ഭീകര വാദത്തിനെതിരെ എന്ന്  പറഞ്ഞു തുടങ്ങിയ രണ്ടു യുധ്ദങ്ങളും അമേരിക്കന്‍ ജനതയെ മടുപ്പിചിരിക്കുന്നു . മാന്ദ്യത്തിലേക്ക് നടന്നടുക്കുന്ന അമരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയുടെ ആക്കം കൂട്ടുന്ന ഭരണ പരിഷ്കാരങ്ങള്‍ ,കത്രീന പോലെയുള്ള പ്രകൃതി ക്ഷോഭങ്ങളില്‍ പെട്ട ജനങ്ങളെ സഹായിക്കാന്‍ ഗവന്മേന്റ്റ് ഒന്നും ചെയുന്നില്ല എന്ന ജന വികാരം . അതെ പ്രസിഡണ്ട്‌ ബുഷും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയും എല്ലാം ഉപേക്ഷിച്ച മട്ടായിരുന്നു. അടുത്ത ഊഴം  ഡെമോക്രാറ്റിക് പാര്ട്ടിയുടെതാണ് . ചുരുങ്ങിയത് നാലുകൊല്ലമെങ്കിലും ഇതുവരെ ഭരിച്ചതിന്റെ ക്ഷീണം തീര്‍ക്കാം . അതുകൊണ്ട് തന്നെ ഒരു  നല്ല റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി യുടെ പേര് പോലും കേള്‍ക്കാനില്ലായിരുന്നു .മറിച്ച്  ഡെമോക്രാറ്റിക് ചേരിയില്‍ ആവേശമായിരുന്നു . രണ്ടു കൊല്ലം മുന്‍പ് നടന്ന സെനറ്റ് തെരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയം,പുതുമുഖമെങ്കിലും  അടുത്ത കാലത്ത് അമേരിക്ക കണ്ട മികച്ച വാഗ്മികളില്‍ ഒരാളായ ഒബാമയും , ഏറ്റവും ജന പ്രിയ പ്രസിഡണ്ട്‌ മാരില്‍ ഒരാളായ ബില്‍ ക്ളിന്റന്‍ ന്റെ ഭാര്യയും രാഷ്ട്രീയ -സാമൂഹിക മണ്ഡലങ്ങളില്‍ വളരെക്കാലമായി നിറഞ്ഞു നില്‍ക്കുന്ന ഹിലരിയും സ്ഥാനാര്‍ഥിത്വ പോരാട്ടത്തില്‍ ഒപ്പത്തിനൊപ്പം പോരാടുന്നു, ഭരണ വിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ പാര്‍ട്ടിക്  ഒരു പ്രയാസവും ഉണ്ടായിരുന്നില്ല .

സെപ്റ്റംബര്‍   2011 

ചിന്താ നിമഗ്നായ ഒബാമ
ഏറെ പ്രതീക്ഷയോടെ ജനങ്ങള്‍ അധികാരത്തിലേറ്റിയ  ഒബാമയുടെ ഭരണവും അവസാന പാദത്തില്‍ എത്തിനില്‍ക്കുന്നു. ഭരണത്തിലേറുംപോള്‍  ഉണ്ടായിരുന്ന ആവേശവും ആത്മവിശ്വാസവും ഒബാമയ്ക്കോ  ജനങ്ങള്‍ക്കോ ഉള്ളതായി തോന്നുന്നില്ല. അപ്പ്രൂവല്‍  റേറ്റിങ്ങുകള്‍ , ഭരണ വിരുദ്ധ വികാരത്തിന്റെ നേര്‍ സൂചകങ്ങളാണ് . തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ , ഫെഡറല്‍ ഗവര്‍മെന്റും അനുബന്ധ സംവിധാനങ്ങളും നിത്യ ചിലവിനു പണമില്ലാതെ 'അടച്ചു പൂട്ടല്‍ ' ഭീഷണി നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്നു, ഇതിനെല്ലാം പുറമേ  അമേരിക്കയുടെ ക്രഡിറ്റ് റേറ്റിങ്ങ്  ,ഇവിടുത്തെ ഭരണ സംവിധാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു  എന്ന കാരണം പറഞ്ഞു , ചരിത്രത്തില്‍ ആദ്യമായി തരം താഴ്തപ്പെട്ടിരിക്കുന്നു. റിപ്പബ്ളിക്കന്‍ മേധാവിത്വത്തിലുള്ള ഹൌസും ഒബാമയും തമ്മിലുള്ള പടലപ്പിണക്കങ്ങള്‍ ആ 'വിശ്വാസ'ത്തെ ഉടനെയൊന്നും തിരിച്ചു കൊണ്ട് വരുമെന്ന് കരുതുകയും വയ്യ . ഇറാഖിലെ  സേനാപിന്മാറ്റവും ഒസാമ ബിന്‍ ലാദന്റെ വധവും നേട്ടങ്ങളായി എടുത്തു കാട്ടാന്‍ ഒബാമയും


ഡെമോക്രാറ്റിക് പാര്‍ട്ടിയും കിണഞ്ഞു  പരിശ്രമിക്കുന്നുണ്ടെങ്കിലും , അതൊന്നും ആരും ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. ഈ പശ്ചാത്തലത്തിലാണ്   അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡണ്ട്‌ തിരഞ്ഞെടുപ്പ്  കൂടുതല്‍ വാശി യുള്ളതായി തീരുന്നത് .

ഹിലാരിക്ക്  'സെക്രട്ടറി ഓഫ്   സ്റേറ്റ് ' സ്ഥാനം നല്‍കുക വഴി, ഒബാമ എതിരില്ലാതെയുള്ള തന്റെ സ്ഥാനാര്‍ഥിത്വം  നാലു വര്‍ഷം മുന്‍പ് തന്നെ ഉറപ്പിച്ചിരുന്നു . എന്നാല്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ സ്ഥിതി അതല്ല .ശരാശരി നേതാക്കന്‍ മാരുടെ ഒരു നീണ്ട നിരതന്നെ പാര്‍ട്ടിക്കുണ്ട് എന്നാല്‍ ശക്തനായ ഒരു നേതാവിന്റെ അഭാവം ആ തിരഞ്ഞെടുക്കല്‍ പ്രക്രീയയെ കൂടുതല്‍ വീറും വാശിയും ഉള്ളതാക്കുന്നു . ഒബാമ 'അജയ്യനല്ല'  എന്ന തിരിച്ചറിവ് അവരുടെ മോഹങ്ങളെയും ആത്മ വിശ്വാസത്തെയും പതിന്‍ മടങ്ങ്‌ വര്‍ദ്ധിപ്പിച്ചിരിക്കുന്നു  .ഇക്കഴിഞ്ഞ റിപ്പബ്ളിക്കന്‍ പ്രസിഡന്‍ഷ്യ ഡിബേറ്റുകളില്‍ നാം കണ്ട ആവേശവും , അതിനു ലഭിച്ച മാധ്യമ ശ്രദ്ധയും  പാര്‍ടി പടയൊരുക്കങ്ങള്‍ വേണ്ട വിധം തുടങ്ങി കഴിഞ്ഞു എന്നതിന്റെ സൂചനകളാണ് .

മുന്‍ മാസച്യുസറ്റ്  ഗവര്‍ണ്ണരായിരുന്ന മിറ്റ് റോംനി (Mitt Romney) ആണ്  റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി സാധ്യതാ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് . കഴിഞ്ഞ തവണയും  റോംനി ഒരു ശ്രദ്ധേയ സാന്നിധ്യം ആയിരുന്നെകിലും ഒടുവില്‍ പുറം തള്ളപ്പെട്ടു പോവുകയായിരുന്നു . 2002 -ലെ  വിന്റര്‍ ഒളിമ്പിക്സ്  മികച്ച രീതിയില്‍ നടത്തി തന്റെ സംഘാടന പാടവവും, മികച്ച ഒരു ബിസിനസ്  മേധാവി എന്ന നിലയില്‍ സാമ്പത്തിക പാടവവും തെളിയിച്ച അദ്ദേഹത്തിന്  വിനയായി നില്‍ക്കുന്നത്  അദ്ധേഹത്തിന്റെ മത വിശ്വാസമാണ് . അമേരിക്കന്‍ സമൂഹത്തിന്റെ ഉന്നത ശ്രേണിയില്‍ ധാരാളം ആളുകള്‍ ഉള്ള ജുത മത വിശ്വാസത്തിന്  ഘടക വിരുദ്ധമായ  'മോര്‍മോണ്‍ '  വിശ്വാസിയാണ്  റോംനി. ജുത മത നേതാക്കളുടെ പിന്തുണയില്ലാതെ അമേരിക്കയില്‍ ഒരു കാര്യവും നടക്കുകയില്ല എന്നിരിക്കെ  റോംനി യുടെ മുന്നോട്ടുള്ള പോക്ക്  സംശയാസ്പദം തന്നെ യാണ് .

റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥികള്‍  ഡിബേറ്റി നൊരുങ്ങുന്നു

വളരെ വൈകി ആണ്  മത്സര രംഗത്ത്  എത്തിയതെങ്കിലും , സാധ്യതാ പട്ടികയില്‍  നേരിയ വ്യത്യാസത്തില്‍ മാത്രം ,രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത്  ടെക്സാസ് ഗവര്‍ണ്ണരായ റിക്ക് പെറി (Rick Perry ) ആണ് . ബുഷിന്റെ പിന്‍ മുറക്കാരനായി ടെക്സാസ്  ഗവര്‍ണ്ണരായ റിക്ക്  ഏറ്റവും കൂടുതല്‍ കാലം ആ പദവി വഹിക്കുന്ന  വ്യക്തിയാണ് . മികച്ച വാഗ്മിയും ,ഡിബേറ്റുകളിലെ ചോദ്യങ്ങള്‍ക്ക്  കണിശവും കൃത്യതയുള്ള തുമായ മറുപടി കൊടുക്കുന്നതില്‍ ശ്രദ്ധേയനുമായ ഇദ്ദേഹം , ഒബാമക്കെതിരെ യുള്ള ഏറ്റവും മികച്ച എതിരാളി ആയിരിക്കും എന്ന് ചിന്തിക്കുന്ന രാഷ്ട്രീയ നിരീക്ഷകര്‍ ചുരുക്കമല്ല . റിക്ക് - റോംനി വാദ പ്രദിവാദങ്ങളും  പരസ്യ യുദ്ധങ്ങളും ഇവിടെ  ചൂട് പിടിച്ചു കഴിഞ്ഞിരിക്കുന്നു .

റിപ്പബ്ളിക്കന്‍ ചേരിയിലെ ഏക സ്ത്രീ സാന്നിധ്യമാണ് ,  മിനസോട്ട കോണ്‍ഗ്രസ്‌ വുമണ്‍  മിഷേല്‍ ബാക്മന്‍ (Michele Bachmann) . ടീ പാര്‍ട്ടി മൂവ്മെന്റിന്റെ പ്രിയങ്കരിയായ ഇവര്‍ 'അഭിനവ' സാറ പെയ്ലിന്‍ (Sarah Palin) ആണ് . എന്നാലും മണ്ടത്തരങ്ങളും വിടുവായത്തവും 'പെയ്ലിന്‍ നിലവാര'ത്തെക്കാള്‍ വളരെ ഭേദമാണെന്ന് വേണം പറയാന്‍ . ഒരു പ്രസിഡണ്ട്‌  സ്ഥാനാര്‍ഥിക്ക്  വേണ്ട പാടവം ഒരു മേഖലയിലും മില്ലെങ്കിലും ഒരു 'റണ്ണിംഗ് മേറ്റ്‌ ' ആകാനുള്ള എല്ലാ യോഗ്യതയും അവര്‍ക്കുണ്ട് . റിപ്പബ്ളിക്കന്‍ പാര്‍ടിയില്‍ നിസ്സാരമായി തള്ളിക്കളയാവുന്നതിലും സ്വാധീനം ടീ പാര്‍ട്ടി-യ്ക്ക് ഉണ്ടെന്നുള്ളത്  ബാക്മന്‍ ന്റെ സാധ്യത വര്‍ധിപ്പിക്കുന്നു .


സ്ഥാനാര്‍ഥിയെ കൃത്യമായി നിര്‍ണ്ണയിക്കുന്നതില്‍  പിഴവ് പറ്റാത്ത ഫ്ളോറിഡ സ്ട്രൌ പോളിലെ (Florida Straw Poll) വിജയി ആണ്  ജോര്‍ജിയയില്‍ നിന്നുള്ള ഹെര്‍മന്‍ കൈന്‍ (Herman Cain). സ്ട്രൌ പോളില്‍ വിജയിച്ചുവെങ്കിലും  കറുത്ത വര്‍ഗക്കാരനായ ഈ ബിസിനെസ്സുകാരന്  സ്ഥാനാര്‍ഥിത്വം ലഭിക്കുമെന്ന് ആരും കരുതുന്നില്ല .

ടീ പാര്‍ട്ടി മൂവ്മെന്റിന്റെ ബുദ്ധി കേന്ദ്രമെന്നറിയപ്പെടുന്ന  റോണ്‍ പോള്‍ (Ron Paul), മുന്‍ ഹൌസ് സ്പീക്കര്‍ ആയിരുന്ന ന്യുറ്റ് ഗ്രിന്ച് (Newt Gingrich) , പെന്‍സില്‍വേനിയ സെനറ്റര്‍ റിക്ക് സാന്റോ റാം(Rick Santorum) തുടങ്ങി പലരും  മത്സര രംഗത്ത്‌ സജീവമായി നില്‍ക്കുനുണ്ടെങ്കിലും ഇവരുടെയെല്ലാം സാദ്ധ്യതകള്‍ തുലോം കുറവാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു .

ചൂട് പിടിച്ച രാഷ്ട്രീയ സംവാദങ്ങളും ഒപ്പം കൃത്യതയുള്ള  നിരീക്ഷണങ്ങളും മായി  അമേരിക്കന്‍ മാധ്യമങ്ങള്‍  'തെരഞ്ഞെടുപ്പു ആഘോഷം'  തുടങ്ങിക്കഴിഞ്ഞു . കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ശൈശവ ദശയിലായിരുന്ന ഫേസ് ബുക്ക്‌ , ലിങ്ക്ടിന്‍(LinkedIn) പോലെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌  സൈറ്റുകളും  കൂട്ടായ്മകളും പൊളിറ്റിക്കല്‍  ആക്ഷന്‍ കമ്മിറ്റികളും മറ്റുമായി , രംഗത്തെത്തി  കഴിഞ്ഞു . ഇനി പുതിയ പ്രസിഡണ്ട്‌ -ന്റെ സ്ഥാനാരോഹണം വരെ , ഈ  കൂട്ടര്‍ക്കൊന്നും വിശ്രമമില്ല .

2009 ഏപ്രിൽ 25, ശനിയാഴ്‌ച

ഒബാമയുടെ 100 ദിനങ്ങള്‍ : ഒരവലോകനം

[ epathram-ല്‍ പ്രസിദ്ധികരിക്കാന്‍ നല്കിയത് : http://www.epathram.com/cj/2009/04/blog-post_26.shtml ]
താരതമ്യം ചെയ്യപ്പെടുക എന്നത് ആരിലും അസ്വസ്ഥത ജനിപ്പിക്കുന്ന ഒരു കാര്യമാണ് .അമേരിക്കന്‍ പ്രസിഡെന്റ്റുമാര്‍ക്ക് ആദ്യ നൂറു ദിവസങ്ങള്‍ ഒരു പേടി സ്വപ്നമായി മാറുന്നതും അതുകൊണ്ടുതന്നെ .പുതിയ ഭരണത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും തലനാരിഴയമുറിച്ച്, ഇത്രയും താരതമ്യ പഠനത്തിന്‌ വിധേയമാക്കുന്ന മറ്റൊരു കാലയളവില്ല.1930-ല്‍ 'ഗ്രേറ്റ്‌ ടിപ്രഷന്‍'' സമയത്തു അധികാരത്തിലെത്തിയ രൂസ്-വെല്‍റ്റ് (FDR) ആണ് '100 ദിവസം' എന്ന മാനദണ്ഡം ആദ്യമായി കൊണ്ടുവരുന്നത്. അവിടെനിന്നിങോട്ട് മാധ്യമങള്‍ അതിനെ തോളിലേറ്റുകയായിരുന്നു.വെറും നൂറു ദിവസ പ്രവര്‍ത്തനങ്ങള്‍ മുന്നില്‍വച്ചു ഭാവി പ്രവര്‍ത്തനങളെ വിലയിരുത്തുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാണോ എന്ന ചോദ്യം നിലനില്‍ക്കുമ്പോഴും ഒട്ടേറെ പ്രതീക്ഷകളുണര്‍ത്തി അധികാരത്തിലെത്തിയ ഒബാമയുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പരിശോധിക്കുന്നത് രസകരമായിരിക്കും.
തന്റെ ആശയങ്ങള്‍ പെട്ടന്ന് മനസ്സിലാക്കുവാനും അവയെ കാര്യക്ഷമമായി നടപ്പിലാക്കുവാനും കഴിവുള്ള ഒരു ഉദ്യോഗസ്ഥ വൃന്ദത്തെ തിരഞ്ഞെടുക്കുക എന്നത് ഏതൊരു പ്രസിടെന്റിന്റെയും പ്രാഥമിക ചുമലതയാണ്.സര്‍വസമ്മതരായ വ്യക്തികളെ ഭരണ കൂടത്തിന്റെ ഭാഗഭാക്കാക്കുന്നതില്‍ ഒബാമയുടെ പരിശ്രമം ഏറെക്കുറെ ഫലപ്രാപ്തിയിലെത്തിയെന്നു വേണം കരുതാന്‍. സുതാര്യമായ ചര്‍ച്ചകളും പരസ്യമായ അഭിപ്രായ പ്രകടങ്ങളും ഇക്കാര്യത്തില്‍ ഉണ്ടായിരുന്നു . വിവാദച്ചുഴ്ചിയില്‍ പെട്ട ബില്‍ റിച്ചാര്‍ഡ്സണ്‍-നെ പോലെയുള്ള പാര്‍ട്ടിയിലെ ഉന്നതരെ പ്പോലും മാറ്റിനിര്ത്തുവാനുള്ള ഒബാമയുടെ തീരുമാനം ഏറെ പ്രശംസ പിടിച്ചു പറ്റി. മറ്റുപല പ്രകാരത്തിലും മികച്ച ജനപ്രിയ ഭരണം കാഴ്ച്ച വച്ച ക്ലിന്റണ്‍-നു പോലും ഇത്ര വേഗത്തില്‍ കാര്യക്ഷമമായ ഒരു ക്യാബിനറ്റ് സംവിധാനം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്.മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ നിയുക്ത പ്രസിടെന്റിനു , കൂടുതല്‍ അധികാരങ്ങള്‍ നല്കുന്ന (ബുഷ് ഭരണകൂടം നടപ്പിലാക്കിയ )പുതിയ നിയമത്തിന്റെ ഗുണഫലങ്ങള്‍ ഒബാമ സമര്‍ത്ഥമായി തന്നെ ഉപയോഗിച്ചു.
ഉഭയ കക്ഷി സമന്വയത്തോടെ അമേരിക്ക നേരിടുന്ന പ്രശ്നങ്ങള്‍ ക്ക് പരിഹാരം കാണുക എന്നത് പ്രചാരണ വേളയില്‍ത്തന്നെ അദ്ദേഹം മുന്നോട്ടുവച്ച ആശയമാണ് . ക്യാബിനറ്റില്‍ ചില റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരെ ഉള്‍പെടുത്താന്‍ ശ്രമം നടത്തിയതും , പുതിയ സ്റ്റിമുലുസ് പ്ലാനിനു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നു കൂടുതല്‍ പിന്തുണ നേടാന്‍ നടത്തിയ ശ്രമവും ഫലപ്രാപ്തിയില്‍ എത്തി കണ്ടില്ല.അഭിപ്രായ സമന്വയമുണ്ടാകാത്തതില്‍ അദ്ദേഹത്തെ മാത്രം കുറ്റപ്പെടുത്തുന്നത് നീതിയുക്തമാവില്ല എങ്കിലും മറ്റു നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി അദ്ദേഹത്തിനൊന്നും ചെയ്യാന്‍ സാധിച്ചില്ല എന്നത് പ്രസ്താവ്യമാണ് . തിരഞ്ഞെടുപ്പില്‍ ചൂടോടെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റു പ്രധാന വിഷയങ്ങളും അവയില്‍ കഴിഞ്ഞ നൂറു ദിവസഭരണം മൂലമുണ്ടായ പുരോഗതിയും വളരെ ചുരുക്കത്തില്‍ ചുവടെ ചേര്‍ക്കുന്നു.
സാമ്പത്തികരംഗം
ലോകത്തെ ആകെ ഗ്രസിച്ചിരിക്കുന്ന മാന്ദ്യത്തെ അതിജീവിക്കാന്‍ ഉതകുന്ന ,തിടുക്കത്തിലും കാര്യക്ഷമവുമായ നടപടി ക്രമങ്ങളാണ്‌ ഒബാമയില്‍ നിന്നു എല്ലാവരും പ്രതീക്ഷിക്കുന്നത് . പണ്ടൊരിക്കല്‍ അമേരിക്കയെ ഗ്രസിച്ച ' ഗ്രേറ്റ്‌ ടിപ്രഷന്‍' സമര്‍ഥമായി അതിജീവിച്ച FDR- ന്റെ ചെയ്തികളുമായി ഒബാമയെ താരതമ്യം ചെയ്യുന്നതിന്റെ യുക്തി അതാണ് .അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വ്യയ ബില്ലാണ് ഒബാമരൂപകല്പനചെയ്തിരിക്കുന്നത്. അമേരിക്കയില്‍ തകര്‍ന്നുകിടക്കുന്ന ക്രെഡിറ്റ് സംവിധാനം പുനര്നിര്‍മ്മിക്കുവാനും ,ധനകാര്യ സ്ഥാപങ്ങള്‍ക്ക് പരസ്പര വിശ്വാസം വീണ്ടെടുക്കാനും ഉതകുന്ന ഒട്ടനവധി നിര്ദ്ദേശങ്ങള്‍ ബില്ലിലുണ്ട്.അമേരിക്കയെ തകര്‍ച്ചയിലേക്ക് നയിച്ച സബ്പ്രൈം, ഭവന പ്രതിസന്ധികള്‍ സൂക്ഷ്മമായി പഠിച്ച് പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഭരണകുടം ശ്രമിക്കുനുണ്ട് . തകര്‍ച്ച നേരിടുന്ന ഓട്ടോ വ്യവസായ പുനരുദ്ദാരണത്തിന് തുടക്കം കുറിക്കുവാനും ആദ്യ 100 ദിവങ്ങള്ക്കുള്ളില്‍ ഒബാമയ്ക്കായി.
ഹെല്‍ത്ത്‌ കെയര്‍
അമേരിക്കന്‍ ജനതയെ ഇന്‍ഷുറന്‍സ് സര്വ്ധിപത്യത്തില്‍ നിന്നു മോചിപ്പിക്കുക എന്നത് ഒബാമയുടെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു .ഇന്‍ഷുറന്‍സ് ഇല്ലാത്ത 4 മില്ല്യണിലധികം കുട്ടികള്‍ക്ക് പ്രയോജന പ്പെടുന്ന ചില നിര്‍ദ്ദേശങള്‍ നടപ്പിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു .ഒട്ടേറെ മാരക രോഗങ്ങള്‍ക്ക് പ്രതിവിധി യുണ്ടാക്കുമെന്നു കരുതപ്പെടുന്ന സ്റ്റെം സെല്‍ ഗവേഷണത്തിനു , കണ്‍സര്‍വേറ്റുകളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് കൊണ്ടു,പച്ചക്കൊടി കാണിക്കാനും അദ്ദേഹത്തിനായി .വിമുക്ത ഭടന്മാരുടെ ആരോഗ്യ പരിരക്ഷ കൂടുതല്‍ കര്യക്ഷമാക്കുവാന്‍ വേണ്ടിയുള്ള പദ്ധതികള്‍ക്കു തുടക്കം കുറിക്കുവാനും ആദ്യ നൂറുദിവസത്തിനുള്ളില്‍ ഒബാമയ്ക്കായി .
വിദ്യാഭ്യാസരംഗം
വിദ്യാഭ്യാസരംഗത്ത് അമേരിക്കന്‍ കുട്ടികള്‍ വളരെയധികം പിന്നോക്കം പോകുന്നു വെന്ന ആക്ഷേപം മുന്നിര്ത്തിയാണു ഈ രംഗത്തെ പല പരിഷ്കാരങ്ങല്ക്കും അദ്ദേഹം രൂപം കൊടുത്തിരിക്കുന്നത് .പ്രൈമറി സ്കൂള്‍ തലത്തില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഉയര്‍ത്തുന്നത് മുതല്‍ ഉന്നത സര്‍വകലാശാലകളിലെ ഗവേഷണ ഫണ്ടുകള്‍ വര്ധിപ്പിക്കുന്നതുവരെയുള്ളവിലുപമായ നിര്‍ദ്ദേശങ ലാണ് അതിലുള്ളത് .സ്കൂള്‍ അധ്ദ്യാപകരുടെ വേതനം ഉയര്‍ത്തി കൂടുതല്‍ പ്രതിഭകളെ ഈ മേഖലയിലേക്ക് ആകര്ഷിക്കുവാനുള്ള പ്ലാനുകളും ബില്യണ്‍ ഡോളര്‍ ചിലവാക്കുന്ന ഈ സംഹിതയിലുണ്ട്.
ഊര്ജ്ജരംഗം
എണ്ണ വ്യാപാര ത്തെ അമിതമായി ആശ്രയിക്കുന്നത് അമേരിക്കന്‍ സമ്പത്ത് രംഗത്തിന് ഗുണകരമാവില്ല എന്ന തിരിച്ചറിവാണ്‌ മാറ്റ് ഊര്ജ്ജ മേഖലകളെ ചൂഷണം ചെയ്യാന്‍ ഒബാമയെ പ്രേരിപ്പിച്ചത് . ആഗോള തലത്തില്‍ എണ്ണ വില കുറഞ്ഞത് ഈ നീക്കങ്ങളുടെ ആക്കം കുറച്ചുവെങ്കിലും സമഗ്രമായ ഒരു ഉ‌ര്‍ജ്ജനയം മുന്നോട്ടുവയ്ക്കാന്‍ അദ്ദേഹത്തിനായി .ക്ലീന്‍ കോള്‍, വിണ്ട് മില്‍ ,ഹൈബ്രിഡ് വാഹനങ്ങള്‍ തുടങ്ങിയ നൂതന സാങ്കേതിക വിദ്യക്കും പുതിയ പദ്ധതിയില്‍ പ്രോത്സാഹനം ലഭിക്കും .

സൈനീകവും ആഭ്യന്തര സുരക്ഷയും
ഒബാമയെ അധികാരത്തിലെത്തിച്ച ഒരു പ്രധാന ഘടകംഇറാഖ് യുദ്ധമായിരുന്നു .അതുകൊണ്ട് തന്നെ ഇറാഖ് സേനാപിന്മാറ്റ തീരുമാനത്തിനു വലിയ ജന ശ്രദ്ധനേടി.2012- ല്‍ മാത്രമേ പിന്മാറ്റം പുര്ണമാവുകയുള്ളൂ എങ്കിലും അതിനുള്ള തുടക്കം പോലും അമേരിക്കന്‍ ജനതയ്ക്ക് ആശ്വാസം ആയിരുന്നു. അഫ്ഗാന്‍ യുദ്ധത്തിന്റെ ഗതി പുനര്‍ നിര്ണ്ണയിച്ചതൂം എടുത്തു പറയത്തക്കതാണ് . ഗോണ്ടാനാമോ യുദ്ധത്തടങ്കല്‍ ഒഴിപ്പിക്കുവാനുള്ള തീരുമാനവും ആദ്യ 100 ദിവസത്തിനുള്ളില്‍ വന്നു എന്നുള്ളത് ഒബാമ വാക്കുപാലിക്കുന്നു എന്നതിന്റെ തെളിവായി നിരീക്ഷകര്‍ വിലയിരുത്തുന്നു .തീവ്രവാദികളെന്നു സംശയിക്കുന്നവരോട് , വാട്ടര്‍ ബോര്‍ഡിംഗ് പോലെയുള്ള ,മനുഷ്യത്വ രഹിതമായ രീതികള്‍ ഒഴിവാക്കണം എന്ന നിര്ദ്ദേശവും ഏരെ സ്വാഗതാര്‍ഹമാണ് .
വിദേശകാര്യരംഗം
നയതന്ത്ര ബന്ധങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുള്ള ഒരു പശ്ചാത്തലത്തിലാണ് ഒബാമ അധികരത്തിലെത്തുന്നത്.ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയപ്പോഴും ,സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ അമേരിക്കന്‍ കപ്പലുകളെ തുടരെത്തുടരെ ആക്രമിച്ചപ്പോഴും ഭരണകുടം സ്വീകരിച്ച നിലപാട് പക്വതയുള്ളതായിരുന്നുവെന്നു നിരീക്ഷകര്‍ വിലയിരുത്തുന്നു.അയല്‍രാജ്യങ്ങളായ മെക്സിക്കൊയും ക്യൂബയുമായും പുതിയ നയതന്രബന്ധാത്തിനു ഒബാമ തയ്യാറെടുക്കുന്നതായും റിപ്പോര്ട്ടുണ്ട്.
സുതാര്യത
ഒബാമ മുന്നോട്ടു വച്ച മറ്റൊരു പ്രസക്തമായ ആശയമായിരുന്നു ഭരണ സുതാര്യത . ലോബിയിസ്റ്റുകള്‍ക്കും പ്രത്യേക താത്പര്യ വൃന്ദങള്‍ക്കൂം വൈറ്റ് ഹൌസേനെ സ്വധിനിക്കുന്നതിനു ഒട്ടേറെ നിയന്ത്രനങ്ങള്‍ അദ്ദേഹം കൊണ്ടുവന്നു .AIG -പോലെയുള്ള കമ്പനികള്‍ വമ്പന്‍ ബോണസ്സുകള്‍കൈപ്പറ്റുന്നതിനെത്തിരെയുള്ള കടുത്ത നിലപാടും ഒബാമയെ ജനപ്രിയനാക്കി. ഗവണ്മെന്റ് ചിലവാക്കുന്ന ഓരോ ഡോളറും എന്ത് ചെയ്യപ്പെടുന്നുവെന്ന് സാധാരണക്കാര്‍ക്ക് മനസിലാക്കുവാന്‍ പ്രത്യേക സംവിധാനം അദ്ദേഹം കൊണ്ടുവന്നു .ഇക്കണൊമിക് സ്റ്റിമുലുസ് പ്ലാന്‍ ന്റെ ഗുണവശങ്ങള്‍ ജനങള്‍ക്ക് മനസിലാക്കികൊടുക്കാന്‍ അദ്ദേഹം അമെരിക്കയിലുടനീളം സഞ്ചരിച്ചു .
അപ്രൂവല്‍ റേറ്റിംഗൂം ജനപ്രിതിയും
ആദ്യ നൂര് ദിവസങ്ങളില്‍ ഒബാമ യുടെ അപ്രൂവല്‍ റേറ്റിംഗ് 62-68% ഇടയിലാണ് . ഇതേ കാലയളവില്‍ ക്ലിന്റന്റെ തു 55% വും ബുഷിന്റെത് 68% ആയിരുന്നുവെന്നുള്ളതു രസകരമായ ഒരു യാഥാര്ഥൃമാണു.ഏറ്റവുമ് ഒടുവില്‍ പുറത്തുവന്ന അഭിപ്രായ സര്‍വേയിലും ഭുരിപക്ഷം ജനങളും ഒബാമയില്‍ വിശ്വാസമാര്പ്പിക്കുന്നവരാണ്. രാജ്യം അതിന്റെ ശരിയായ പാതയില്‍ തന്നെയാണെന്നു 78% സാധാരണക്കാരും ചിന്തിക്കുന്നു.തൊഴിലില്ലയ്മയും അനുബന്ധ വ്യാകുലതകളും ദിനം പ്രതി വര്ധ്ധിക്കുംപോഴും ഒബാമയില്‍ വിശ്വാസമാര്പ്പിക്കുന്നത് അദ്ദേഹതിന്റ്റെ വ്യക്തിപ്രഭാവം ഒന്നുകൊണ്ടു മാത്രമാണ് . ഒരു നല്ല നേതാവിന് വേണ്ട ഗുണങ്ങളും അത് തെളിയിക്കുവാനുള്ള സാഹചര്യങ്ങളും അദ്ദേഹത്തിനുണ്ടെന്നു മുതിര്ന്ന പല നിരിക്ഷകരും വിലയിരുത്തുന്നു .
വാലറ്റക്കുറിപ്പുകള്‍ :
വ്യക്തിജീവിതം
പൊതു ജീവിതത്തില്‍ മാത്രമല്ല ,തന്റെ വ്യക്തിജീവിതത്തിലും ഒബാമ വാക്കുകള്‍ പാലിക്കുന്നുണ്ട്. ഔദ്ദ്യോഗിക തിരക്കുകള്‍ക്കിടയിലും അദ്ദേഹം ഒരു നല്ല കുടുംബ നാഥനാണെന്ന് നമുക്കറിയാം. തിരഞ്ഞെടുപ്പ് ജയിച്ചാല്‍ മക്കള്‍ ക്ക് വാഗ്ദാനം നല്‍കിയിരുന്ന നായക്കുട്ടിയെ വാങ്ങികൊടുക്കുന്നതിലും ഒബാമ കൃത്യതകാട്ടി.
ഇന്ത്യക്കാരും ഒബാമയും
ഇമ്മിഗ്രേഷന്‍ നയങ്ങള്‍ കര്‍ക്കശമാക്കുമോയെന്ന്തു നാമെല്ലാവരും ഉറ്റുനൊക്കികൊണ്ടിരുന്ന ഒരു വസ്തുതയാണ് .. സ്റ്റിമുലുസ് പണം കൈപ്പറ്റുന്ന കമ്പനികള്‍ക്ക് H1B വിസ ക്കാരെ നിയമിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രനങ്ങള്‍ ഒഴിച്ചാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ നയങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല . അതാകട്ടെ ഇന്ത്യക്കാരിലുണ്ടാക്കുന്ന ആഘാതം നാമമാത്രവും.
വാഗ്മിയായ ഒബാമ
ഒബാമയുടെ പ്രസംഗങള്‍ കേട്ട് അത്ഭുത പ്പെടാത്തവര്‍ ഉണ്ടാകില്ല. എത്ര മനോഹരമായാണ് അദ്ദേഹം വാക്കുകള്‍ കൊണ്ടു ചിത്രം വരക്കുന്നത്.മുന്‍കൂട്ടി എഴുതി ത്തയ്യാറാക്കാതെ ഇങ്ങേ നെ പ്രസംങിക്കുന്നതെങനെ എന്ന ജനങളുടെ ആശ്ചര്യത്തിനും 100 ദിവസത്തിനുള്ളില്‍ അറുതിയായിരിക്കുന്നു. പ്രസംഗങള്‍ നോക്കി വായിക്കുവാന്‍ ഉപയോഗിക്കുന്ന ടെലിപ്രൊമ്ടെര്‍ സംവിധാനത്തിന്റെ അടിമയാണദ്ദേഹമെന്ന് വൈറ്റ് ഹൌസിലെ മാധ്യമ പ്രധിനിധികള്‍ പറയുന്നു. അതുകൊണ്ടുതന്നെ 'ടെലിപ്രൊമ്ടെര്‍ പ്രസിഡണ്ട്‌' എന്നാണ് അദ്ദേഹത്തിന്റെ ചെല്ലപ്പേര് .